സരബ്ജിതിന്റെ അഭിഭാഷകനെയും മകനെയും മര്‍ദിച്ചു വഴിയില്‍ തള്ളി
Friday, May 17, 2013 9:59 PM IST
ലാഹോര്‍: പാക്കിസ്ഥാനില്‍ തടവുകാരുടെ മര്‍ദനത്തെത്തുടര്‍ന്നു മരിച്ച ഇന്ത്യന്‍ പൌരന്‍ സരബ്ജിത് സിംഗിന്റെ അഭിഭാഷകന്‍ അവായിസ് ഷേഖിനെയും മകന്‍ ഷാരുഖിനെയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം റോഡില്‍ ഉപേക്ഷിച്ചു.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ബുര്‍ഖി ഹുദിയാരയില്‍ ഇന്നലെ രാവിലൊണു സംഭവം. ഫാം ഹൌസിനു സ്ഥലം വാങ്ങാനെത്തിയതായിരുന്നു അവായിസ് ഷേഖ്.

റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പോലീസ് യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇരുവരെയും പിക്ക്-അപ് വാനില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് മര്‍ദിച്ചശേഷം റോഡില്‍ തള്ളുകയായിരുന്നുവെന്നാണു പരാതി.


അവശനിലയില്‍ റോഡില്‍ കിടന്ന ഇവരെ നാട്ടുകാരാണു പോലീസ് സ്റേഷനിലെത്തിച്ചതെന്നു ഷെയ്ഖിന്റെ മറ്റൊരുമകനായ ഹാരൂണ്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സരബ്ജിതിന്റെ മരണശേഷം തനിക്കു നിരവധി ഭീഷണികളുണ്ടായിരുന്നതായി ഷെയിഖ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.