ഷേക്സ്പിയര്‍ കരിഞ്ചന്തക്കാരന്‍
Tuesday, April 2, 2013 10:47 PM IST
ലണ്ടന്‍: ആംഗല സാഹിത്യ സമ്രാട്ട് വില്യം ഷേക്സ്പിയര്‍ കരിഞ്ചന്തക്കാരനും നികുതിവെട്ടിപ്പുകാരനുമായിരുന്നെന്ന് ഗവേഷകരുടെ കണ്െടത്തല്‍. വെയില്‍സിലെ അബെരിസ്റ്വിത് വാഴ്സിറ്റിയിലെ ഗവേഷകരാണ് ഷേക്സ്പിയറുടെ ബിസിനസ് രംഗത്തെ മികവിനെക്കുറിച്ചു പഠനം നടത്തിയത്.

മാള്‍ട്ട്, ബാര്‍ലി തുടങ്ങിയവ പൂഴ്ത്തിവയ്ക്കുകയും ക്ഷാമകാലത്ത് വന്‍വിലയ്ക്കു വില്‍ക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 15 വര്‍ഷം ഇപ്രകാരം ബിസിനസ് നടത്തി. പണം തരാത്തവരെ പിന്തുടര്‍ന്ന് പണം വാ ങ്ങാനും അദ്ദേഹത്തിന് അറിയാമായിരുന്നു. ഇത്തരത്തില്‍ സമ്പാദിച്ച തുക ഉയര്‍ന്ന പലിശയ്ക്കുകൊടുക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നത്രെ.

നികുതിവെട്ടിപ്പിന്റെ പേരില്‍ അദ്ദേഹത്തിന് എതിരേ കേസുണ്ടായിരുന്നു. ക്ഷാമകാലത്ത് ധാന്യം പൂഴ്ത്തിവച്ചതിന് 1598ല്‍ ഷേക്സ്പിയറെ പ്രോസിക്യൂട്ട് ച്െയതതിനു തെളിവുണ്െടന്നും ഗവേഷകര്‍ വെളിപ്പെടുത്തി.


സര്‍ഗധനനായ ഇത്തരം ഒരു പ്രതിഭാശാലി സ്വാര്‍ഥതാത്പര്യത്തിന്റെ അടിമയായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പലര്‍ക്കും ദഹിക്കില്ലെന്ന് ഗവേഷകരില്‍ ഒരാളായ ജെയിന്‍ ആര്‍ച്ചര്‍ പറഞ്ഞു. എന്നാല്‍ ധാന്യക്കച്ചവടക്കാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തിനു ചരിത്രത്തിന്റെ പിന്‍ബലമുണ്െടന്ന് ആര്‍ച്ചര്‍ ചൂണ്ടിക്കാട്ടി. 1616ല്‍ അന്തരിച്ച ഷേക്സ്പിയറിന്റെ സ്മരണയ്ക്കായി സ്ട്രാറ്റ്ഫോര്‍ഡിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ ആദ്യം സ്ഥാപിച്ചത് ഒരു ചാക്കു ധാന്യവുമായി നില്‍ക്കുന്ന പ്രതിമയായിരുന്നു. 18-ാം നൂറ്റാണ്ടില്‍ ഇതുമാറ്റി തൂലികയുമായി നില്‍ക്കുന്ന പ്രതിമ സ്ഥാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.