ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി ‘നോട്ട’
ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി ‘നോട്ട’
Friday, May 3, 2024 4:31 AM IST
ഇൻഡോർ: സ്ഥാനാർഥി ബാക്ഡോർ വഴി എതിർപാളയത്തിലെത്തിയതിനെ തുടർന്ന് ഇൻഡോറിൽ നോട്ടയ്ക്കുകുത്താൻ ആഹ്വാനം ചെയ്ത് കോൺഗ്രസ്. ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും നോട്ടയിലൂടെ ഇതിനു മറുപടി നൽകണമെന്നുമാണ് മധ്യപ്രദേശ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം ആണ് പാർട്ടിയെ ഞെട്ടിച്ച് ബിജെപിയിൽ ചേർന്നത്.

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു അക്ഷയ് മറുകണ്ടം ചാടിയത്. ഡമ്മി സ്ഥാനാർഥി മോത്തി സിംഗിന്‍റെ പത്രിക നേരത്തെ തള്ളിപ്പോയതിനാൽ ഇൻഡോറിൽ കോൺഗ്രസിനു സ്ഥാനാർഥിയില്ലാതെയായി. ഇതോടെയാണ് നോട്ടയ്ക്കു കുത്താൻ പാർട്ടി ആഹ്വാനം ചെയ്തത്. ഇൻഡോറിൽ ഈ മാസം 13 ന് ആണ് വോട്ടെടുപ്പ് നടക്കുക.

“ഇൻഡോറിലെ വോട്ടർമാർ കഴിഞ്ഞ മുനിസിപ്പൽ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ വിജയമാണ് നൽകിയത്. എന്നിട്ടും എതിർസ്ഥാനാർഥിയെ വശീകരിച്ച് ബിജെപി, ജനാധിപത്യത്തെ കൊന്നു. വോട്ടർമാർ നോട്ടയ്ക്കു കുത്തി ബിജെപിക്ക് അർഹമായ മറുപടി നൽകണം’’- മുതിർന്ന കോൺഗ്രസ് നേതാവ് ശോഭ ഓജ ആവശ്യപ്പെട്ടു.

ഇൻഡോറിൽ പാർട്ടി ഒരു സ്ഥാനാർഥികയെയും പിന്തുണയ്ക്കുന്നില്ല, ബിജെപിക്കു മറുപടി നൽകാൻ വോട്ടർമാർക്ക് നോട്ടയുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു.

വോട്ടർമാരുടെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലമായ ഇൻഡോറിൽ 25.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇക്കുറി ഇൻഡോർ സീറ്റിൽ എട്ടുലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു.

ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.