ന്യൂസ് ക്ലിക് സ്ഥാപകന്‍റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
ന്യൂസ് ക്ലിക് സ്ഥാപകന്‍റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
Thursday, May 16, 2024 1:41 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓണ്‍ലൈൻ പോർട്ടൽ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും സുപ്രീംകോടതി റദ്ദാക്കി.

യുഎപിഎ നിയമപ്രകാരം പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തശേഷം റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ജസ്റ്റീസ് ബി.ആർ. ഗവായി, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

2023 ഒക്‌ടോബർ നാലിനു രാവിലെ ആറിനാണ് പുരകായസ്തയെ റിമാൻഡ് ചെയ്തത്. അറസ്റ്റിന്‍റെ കാരണം ഇദ്ദേഹത്തെയും അഭിഭാഷകനെയും പോലീസ് അറിയിച്ചില്ല. അറസ്റ്റിന്‍റെ കാരണവും റിമാൻഡ് അപേക്ഷയും കുറ്റാരോപിതനു നൽകണമെന്നിരിക്കെ ഡൽഹി പോലീസ് അതു ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ഇതിൽനിന്നു മനസിലാകുന്നതായും അതിനാൽ, കേസ് റദ്ദാക്കുന്നതായും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.

കേസിന്‍റെ വാദം ഏപ്രിൽ 30ന് പൂർത്തിയായിരുന്നു. വിധിപ്രസ്താവം മാത്രമാണ് ഇന്നലെ നടന്നത്. കുറ്റാരോപിതന് റിമാൻഡ് അപേക്ഷ നൽകണമെന്ന് പങ്കജ് ബെൻസൽ കേസിൽ സുപ്രീംകോടതി നേരത്തേ വിധിച്ചിരുന്നു.

പുരകായസ്തയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കബിൽ സിബലും ഡൽഹി പോലീസിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഹാജരായി. സുപ്രീംകോടതി വിധിയെത്തുടർന്ന് ഇന്നലെ രാത്രി ഒന്പതോടെ പ്രബീർ പുരകായസ്ത ജയിൽമോചിതനായി. തിഹാർ ജയിലിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് എത്തിയത്.

വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപണം

സർക്കാരിനെതിരേ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ചൈനീസ് ഫണ്ട് സ്വീകരിച്ചു പ്രവർത്തിച്ചെന്നാരോപിച്ച് 2023 ഒക്‌ടോബർ മൂന്നിനാണ് പ്രബീർ പുരകായസ്തയെയും എച്ച്ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

കാഷ്മീർ, അരുണാചൽപ്രദേശ് എന്നിവയില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിക്കാനും 2019ലെ പൊതുതെരഞ്ഞടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചതായും പോലീസ് ആരോപിച്ചു.

2023 ഒക്‌ടോബർ നാലിനു രാവിലെ ആറിന് പുരകായസ്തയെ റിമാൻഡ് ചെയ്തു. എന്നാൽ, റിമാൻഡ് അപേക്ഷ അദ്ദേഹത്തിന്‍റെ അഭിഭാഷകന് വളരെ വൈകിയാണു നൽകിയത്. അഭിഭാഷകനെ അറിയിക്കാതെയാണ് രാവിലെ ആറിന് ഇദ്ദേഹത്തെ മജിസ്ട്രേറ്റിനു മുന്നിൽ ഡൽഹി പോലീസ് ഹാജരാക്കിയത്. റിമാൻഡ് ഉത്തരവ് ലഭിച്ചതിനുശേഷമാണ് റിമാൻഡ് അപേക്ഷ അഭിഭാഷകനു നൽകിയതെന്നും സുപ്രീംകോടതി കണ്ടെത്തി.

റിമാൻഡ് അപേക്ഷ നൽകിയശേഷമാണ് റിമാൻഡ് ഉത്തരവ് വന്നതെന്ന് ഡൽഹി പോലീസ് വാദിച്ചു. എന്നാൽ, ഉത്തരവിൽ സമയം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.

ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത നടപടി ശരിവച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണു പുരകായസ്ത സുപ്രീംകോടതിയെ സമീപിച്ചത്.

അറസ്റ്റ് ചോദ്യം ചെയ്ത് അമിത് ചക്രവർത്തിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇഡിയുടെ അനുമതി ആവശ്യമുള്ളതിനാൽ ഇദ്ദേഹത്തിന്‍റെ ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുവദിച്ചു. പുരകായസ്തയുടെ വൈദ്യപരിശോധനാ റിപ്പോർട്ട് ഹാജരാക്കാനും നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് എയിംസ് മാർച്ച് 20ന് കോടതിയിൽ സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.