പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്; 15നുള്ളിൽ മടങ്ങിയെത്തിയേക്കും
പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ്; 15നുള്ളിൽ മടങ്ങിയെത്തിയേക്കും
Friday, May 3, 2024 4:31 AM IST
ബംഗളൂരു: കർണാടക രാഷ്‌ട്രീയത്തെ പിടിച്ചുലച്ച ലൈംഗികാതിക്രമക്കേസിലെ പ്രതിയും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണസംഘം.

വിവാദ ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘ(സിഐഡി)മാണ് 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയത്. രാജ്യത്തെ എല്ലാ വിമാനത്താവള ഇമിഗ്രേഷൻ വിഭാഗത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

ഹാജരായില്ലെങ്കിൽ ഒളിവിൽപ്പോയെന്നു കണക്കാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. പ്രജ്വലിന്‍റെ അച്ഛനും ജെഡി-എസ് നേതാവുമായ എച്ച്.ഡി. രേവണ്ണയ്ക്കും അന്വേഷണസംഘം സമൻസ് അയച്ചിട്ടുണ്ട്.

അതേസമയം, ബംഗളൂരുവിൽ ഇല്ലാത്തതിനാൽ അന്വേഷണ സമിതി മുന്പാകെ ഹാജരാകാൻ ഏഴുദിവസത്തെ സാവകാശം നൽകണമെന്നാവശ്യപ്പെട്ട് പ്രജ്വലിന്‍റെ അഭിഭാഷകൻ ജി.അരുൺ സിഐഡി-എസ്ഐടി വിഭാഗത്തിന്‍റെ ചുമതലയുള്ള എഡിജിപിക്ക് ഇന്നലെ കത്തു നൽകി.

പ്രജ്വൽ നിശ്ചിതസമയത്തിനുള്ളിൽ എത്തി അന്വേഷണസംഘം മുന്പാകെ ഹാജരാകുമെന്നാണു പ്രതീക്ഷയെന്ന് എഡിജിപിയെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അരുൺ പറഞ്ഞു. എന്നാൽ, പ്രജ്വൽ എന്നാണു ബംഗളൂരുവിൽ എത്തുകയെന്നതു സംബന്ധിച്ച് പ്രതികരിക്കാൻ അഭിഭാഷകൻ വിസമ്മതിച്ചു.

കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം ഹാസനിലും ഹൊളെനരസിപുരിലുമെത്തി പരാതിക്കാരിലൊരാളായ എച്ച്.ഡി. രേവണ്ണയുടെ മുൻ വേലക്കാരിയിൽനിന്ന് മൊഴിയെടുത്തു. വീട്ടിൽ ജോലിചെയ്യവേ രേവണ്ണയും മകൻ പ്രജ്വലും ചേർന്ന് തന്നെയും മകളെയും പീഡിപ്പിച്ചെന്നായിരുന്നു ഈ സ്ത്രീയുടെ പരാതി.

അതേസമയം, സത്യം ഉടൻ പുറത്തുവരുമെന്നും താനിപ്പോൾ ബംഗളൂരുവിൽ ഇല്ലാത്തതിനാൽ അന്വേഷണസംഘം മുന്പാകെ ഹാജരാകാനാകില്ലെന്നും ഇക്കാര്യം അഭിഭാഷകൻ മുഖേന സിഐഡിയെ അറിയിച്ചിട്ടുണ്ടെന്നും പ്രജ്വൽ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

ഈ മാസം 15ന് അർധരാത്രിയോടെ പ്രജ്വൽ ബംഗളൂരുവിൽ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ ജർമനിയിലെ മ്യൂണിക്കിലുള്ള അദ്ദേഹം ബംഗളൂരു‌വിലേക്ക് മടങ്ങാനായി ടിക്കറ്റെടുത്തുവെന്നും ജെഡി-എസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന കഴിഞ്ഞ 26ന് പുലർച്ചെ 2.30നാണ് പ്രജ്വൽ ജർമനിയിലേക്കു കടന്നത്. ഫ്രാങ്ക്ഫർട്ടിൽ എത്തിയശേഷം അവിടെനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത് മ്യൂണിക്കിൽ എത്തുകയായിരുന്നു.

വിവാദ ലൈംഗിക വീഡിയോകളുടെ ആയിരക്കണക്കിന് പെൻഡ്രൈവുകൾ പ്രചരിച്ചതോടെ എംപിയായ പ്രജ്വൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു പോയതു വിവാദമായിരുന്നു.

പ്രജ്വലിന്‍റെ സ്വന്തം വീട്ടിലും ഓഫീസിലുംനിന്ന് നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ വീഡിയോകളാണ് പുറത്തുവന്നത്. വിവാദത്തെ തുടർന്ന് പ്രജ്വലിനെ ജെഡി-എസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.