നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Saturday, June 23, 2018 2:11 AM IST
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറന്പിൽ ബി. മണികണ്ഠന്‍റെ (29) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. പ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ഇരയായ നടിയുടെ മൊഴിയിൽനിന്നും അന്തിമ റിപ്പോർട്ടിൽനിന്നും വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിരസിച്ചത്.

പ്രതിയുടെ കോൾ ഡാറ്റാ റെക്കോർഡുകളിൽനിന്ന് സംഭവം നടന്ന ദിവസം പ്രതി ഒന്നാം പ്രതി സുനിൽ കുമാറിനെ പലതവണ വിളിച്ചതായി വ്യക്തമാകുന്നുണ്ട്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളികളും പ്രതിക്കെതിരെയുണ്ടെന്നും തിരിച്ചറിയൽ പരേഡിൽ നടി പ്രതിയെ തിരിച്ചറിഞ്ഞെന്നും ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.