ഷരീഫ് സഹോദരങ്ങൾ തന്നെ വധിക്കാൻ പദ്ധതിയിട്ടു: സർദാരി
ഷരീഫ് സഹോദരങ്ങൾ തന്നെ വധിക്കാൻ പദ്ധതിയിട്ടു: സർദാരി
Sunday, October 22, 2017 10:54 AM IST
ലാഹോർ: മുൻ‌ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും സഹോദരൻ ഷഹബാസ് ഷരീഫും രണ്ടു വട്ടം തന്നെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്നു മുൻ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി. 1990കളിൽ അഴിമതിക്കേസിൽ താൻ ജയിലിലായിരുന്ന കാലത്താണ് അവർ വധശ്രമം ആസൂത്രണം ചെയ്തത്. കോടതിയിലേക്കുള്ള മാർഗമധ്യേ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

ഭാഗ്യവശാൽ പദ്ധതി പൊളിഞ്ഞു. ഷരീഫുമാരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്നു ലാഹോറിലെ ബിലാവൽ ഹൗസിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ സർദാരി പറഞ്ഞു.

അവർ തരംപോലെ നിറം മാറും. കുഴപ്പത്തിലാവുന്പോൾ പിന്തുണ തേടുന്ന അവർ അധികാരം കിട്ടിയാൽ പക വീട്ടുമെന്നും സർദാരി ചൂണ്ടിക്കാട്ടി. ബേനസീറിനോടും തന്നോടും അവർ ചെയ്തത് താൻ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ പിപിപി നില മെച്ചപ്പെടുത്തുമെന്നും ഒരു കാരണവശാലും ഷരീഫിന്‍റെ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും സർദാരി പ്രഖ്യാപിച്ചു.


സുപ്രീംകോടതി നവാസ് ഷരീഫിനെ അയോഗ്യനാക്കിയതിനെത്തുടർന്നു സർദാരി അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചു തുടങ്ങിയതാണ്. സൈന്യവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുകയാണു സർദാരിയുടെ ലക്ഷ്യമെന്നു കരുതുന്നു. ഇതിനുവേണ്ടി‍യാണു ഷരീഫുമായി സഖ്യത്തിനു വിസമ്മതിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.