മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
Thursday, April 25, 2024 10:44 AM IST
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറത്തിറങ്ങിയതിൽ മിക്ക ചിത്രങ്ങളും വൻ വിജയം നേടുന്നു. കഥാതന്തുവും പ്രേമയവുമൊക്കെ ഒന്നിനൊന്നിന് മെച്ചമാകുന്നു. അന്യഭാഷകളിൽ പോലും മലയാളസിനിമയ്ക്ക് നിരവധി ആരാധകർ എത്തുന്നു.

2024ൽ പുറത്തിറങ്ങിയ നാലുചിത്രങ്ങളാണ് നൂറു കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറിയത്. 2016പുറത്തിറങ്ങിയ പുലിമുരുകനാണ് ആദ്യ നൂറുകോടി നേടിയ മലയാളചിത്രം. പിന്നീട് 2019ൽ ലൂസിഫറും 100 കോടി തികച്ചു. പിന്നീട് നാലുവർഷങ്ങൾക്കിപ്പുറം 2018 എന്ന ചിത്രമാണ് നൂറുകോ‌ടി ക്ലബ്ബിൽ കയറിയത്.

എന്നാൽ അതിന് ശേഷം മലയാളസിനിമ കണ്ടത് നൂറുകോടി ക്ലബ്ബിലേയ്ക്കുള്ള മലയാളസിനിമയുടെ ഒഴുക്കായിരുന്നു. 2024 ഫെബ്രുവരിക്കും ഏപ്രിലിനുമിടയിൽ മലയാളത്തിൽ പിറന്നത് നാല് 100 കോടി ചിത്രങ്ങളാണ്.

2024ലെ ആദ്യ നൂറു കോടിയിൽ ഇടം നേടിയത് നസ്‌ലിൻ മമിത താരങ്ങളുടെ പ്രേമലു എന്ന ചിത്രമാണ്. വലിയ താരനിര ഒന്നുമില്ലാത്ത ചിത്രം ആന്ധ്രയിലും തെലങ്കാനയിലുമായി 15 കോടിക്ക് മുകളിലാണ് നേടിയത്.

മഞ്ഞുമ്മലിൽ നിന്ന് കുറച്ച് കൂട്ടുകാർ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയപ്പോൾ മോളിവുഡിന് ലഭിച്ചത് ഒരു ഇൻഡസ്ട്രി ഹിറ്റും 200 കോടി ക്ലബിലേക്കുള്ള എൻട്രിയുമാണ്. 235 കോടിക്ക് മുകളിലാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.

മാർച്ച് മാസത്തിൽ ഈ വർഷത്തെ മൂന്നാം 100 കോടി ചിത്രവും പിറന്നു, ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം. നജീബ് എന്ന മനുഷ്യൻ മരുഭൂമിയിൽ നടത്തിയ അതിജീവനത്തെ സ്‌ക്രീനിൽ പകർത്താൻ ബ്ലെസിയും പൃഥ്വിയും സ്വയം മറന്നു പ്രയത്നിച്ചപ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 25 ദിവസം കൊണ്ട് സിനിമ 150 കോടി ക്ലബിൽ ഇടം നേടി.

ഏറ്റവും ഒടുവിലിതാ എടാ മോനേ വിളിയുമായി ഫഹദ് ഫാസിലിന്‍റെ ആവേശവും നൂറുകോടിയിലെത്തി. ഫഹദിന്‍റെ ആദ്യത്തെ നൂറുകോടി നേടുന്ന ചിത്രമാണ് ആവേശം.

കേരളത്തിൽ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്. കർണാടകയിൽ നിന്നും അഞ്ച് കോടി, തമിഴ്നാട്ടിൽ നിന്നും 4.9 കോടി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കോടി. ഇന്ത്യയിൽ നിന്നും 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്തുനിന്നും 41 കോടിയും സിനിമ വാരിക്കൂട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.