എടത്വ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ ഇന്ന് പ്രതിഷ്ഠിക്കും. രാവിലെ 7.30ന് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ മുഖ്യകാര്‍മികത്വത്തിലാണ് തിരുസ്വരൂപ പ്രതിഷ്ഠ നടക്കുന്നത്.
തുടര്‍ന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. തിരുസ്വരൂപം പരസ്യവണക്കത്തിന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കും. പുണ്യവാളന്റെ തിരുസ്വരൂപം വണങ്ങി നേര്‍ച്ച-കാഴ്ചകള്‍ സ്വീകരിച്ചാണ് വിശ്വാസികള്‍ മടങ്ങുന്നത്.
തമിഴ് തീര്‍ഥാടകരുടെ തിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. പള്ളിയും പരിസരപ്രദേശങ്ങളും തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. തിരുസ്വരൂപം വണങ്ങാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. തിരുസ്വരൂപത്തിന് മുമ്പില്‍ നേര്‍ച്ച-കാഴ്ച അര്‍പ്പിച്ചും മെഴുകുതിരി തെളിച്ചും പള്ളിയില്‍നിന്ന് ലഭിക്കുന്ന നേര്‍ച്ച അരിയും അരിയുണ്ടയും കഴിനൂലും വാങ്ങി തൊഴുതാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്.
പ്രധാന തിരുനാള്‍ ദിനമായ ഏഴിന് വൈകിട്ട് നാലിന് തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രധാന തിരുനാള്‍ പ്രദക്ഷിണം നടക്കും. 14-ന് എട്ടാമിട ദിനം രാത്രി ഒന്‍പതിന് തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ ഈവര്‍ഷത്തെ തിരുനാള്‍ സമാപിക്കും.
പള്ളിയില്‍ ഇന്ന്
രാവിലെ 4.30ന് ഖാലാ ദ്ശഹറാ, വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. ജനീസ്, 5.45ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. അലന് കുര്യന് വെട്ടുകുഴിയില്‍, 7.30ന് തിരുസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നു. തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 9.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. ഹെൻറി കോയില്‍പ്പറമ്പില്‍,
11ന് വിശുദ്ധ കുര്‍ബാന (തമിഴ് സീറോ മലബാര്‍) - ഫാ. തോമസ് പൗവ്വത്തുപറമ്പില്‍, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന - ഫാ. സോജി ചക്കാലയ്ക്കല്‍, ആറിന് വിശുദ്ധ കുര്‍ബാന (തമിഴ്) - ഫാ. സൈമണ്‍, ഏഴിന് മധ്യസ്ഥപ്രാര്‍ഥന (കുരിശടിയില്‍).