അതികായന്മാർ നേര്‍ക്കുനേര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച
അതികായന്മാർ നേര്‍ക്കുനേര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച
Monday, May 6, 2024 11:40 AM IST
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ഏഴിന്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട വിധിയെഴുത്ത്. 1,351 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ആസാമിലെ 14ല്‍ നാല് സീറ്റിലും ബിഹാറിലെ 40 സീറ്റിലെ അഞ്ചെണ്ണത്തിലും ഛത്തീസ്ഗഡിലെ 11 സീറ്റിലെ ഏഴെണ്ണത്തിലും, കര്‍ണാടകയിലെ 28ല്‍ 14 സീറ്റിലും ഗുജറാത്തിലെ 25 സീറ്റിലും പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ നാലിലും ഉത്തര്‍പ്രദേശിലെ 80ല്‍ 10 സീറ്റുകളിലും മഹാരാഷ്ട്രയിലെ 48ല്‍ 11 സീറ്റുകളിലും മധ്യപ്രദേശിലെ 29 സീറ്റുകളില്‍ ഒമ്പതിലും ഗോവയിലെ രണ്ട് സീറ്റിലും ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ദിയ സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുക.

ജമ്മു കാഷ്മീരിലെ അനന്ത്നാഗ്- രജൗറി മണ്ഡലത്തില്‍ മൂന്നാം ഘട്ടത്തിലായിരുന്നു പോളിംഗ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഈ മാസം 25-ലേക്ക് മാറ്റി.

26 മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. കഴിഞ്ഞ തവണ സമ്പൂര്‍ണ വിജയമാണ് ബിജെപി നേടിയത്. നിലവിൽ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ പോളിംഗ് ഇല്ലാത്ത സ്ഥിതി വന്നത്.

പല പ്രമുഖര്‍ക്കും തങ്ങളുടെ ശക്തിതെളിയിക്കാനുള്ള അഗ്‌നിപരീക്ഷ കൂടിയാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ പവാര്‍ പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്ന്. ശരദ് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ വിധി നിര്‍ണയിക്കുന്ന ദിനമാകും ചൊവ്വാഴ്ച.

ബാരാമതി ലോക്സഭാ സീറ്റില്‍ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയ്ക്കായി സുപ്രിയ മത്‌സരിക്കുമ്പോള്‍ എതിരാളി സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത്തിന്‍റെ ഭാര്യ സുനേത്ര പവാറാണ്.

2014ല്‍ "മോദി തരംഗത്തെ' അതിജീവിച്ച് സുലെ 70,000 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ബാരാമതി. 2019ല്‍ 1.55 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സുപ്രിയയ്ക്ക്. എന്നാല്‍ എന്‍സിപി പിളര്‍ന്നതോടെ വോട്ടര്‍മാരും ഭിന്നതയിലാണ്. നിര്‍ണായകഘട്ടത്തില്‍ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ പിന്തുണ സുപ്രിയയ്ക്കാണ്.


സംസ്ഥാനത്തെ മറ്റൊരു തീപാറുന്ന പോരാട്ടം ഉദ്ദവ് താക്കറയുടെ ശിവസേനയും ബിജെപിയും തമ്മിലാണ്. സിന്ധുദുര്‍ഗ്-രത്നഗിരിയില്‍ നിലവിലെ പാര്‍ലമെന്‍റ് അംഗവും ശിവസേനയുടെ (യുബിടി) സ്ഥാനാര്‍ഥിയുമായ വിനായക് റൗട്ടിനെതിരേ ബിജെപിയ്ക്കായി ഇറങ്ങുന്നത് കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെയാണ്.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും നിര്‍ണായക പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ്. മുലായം സിംഗ് യാദവിന്‍റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ എസ്പിയ്ക്കായി മത്സരരംഗത്തുണ്ട്. 1960 മുതല്‍ സമാജ്‌വാദി പാര്‍ട്ടി തോല്‍ക്കാത്ത മെയിന്‍പുരിയില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവാണ്. 2019ലും ഡിംപിളാണ് ഇവിടെ മത്‌സരിച്ചത്.

ഫിറോസാബാദില്‍ ബിജെപിയുടെ വിശ്വദീപ് സിംഗിനെതിരേ മുലായത്തിന്‍റെ അനന്തരവന്‍ അക്ഷയ് യാദവാണ് മത്സരിക്കുന്നത്. 2014ല്‍ അക്ഷയ് ഇവിടെ വിജയിച്ചിരുന്നു. എന്നാല്‍ 2019ല്‍ ബിജെപിയുടെ ചന്ദ്ര സെന്‍ ജാദന്‍ 30,000 വോട്ടുകള്‍ക്ക് അക്ഷയ് യാദവിനെ പരാജയപ്പെടുത്തി. ബദൗണില്‍ നവാഗതനും മുലായത്തിന്‍റെ മറ്റൊരു മരുമകനുമായ ആദിത്യ യാദവ് ബിജെപിയുടെ ദുര്‍വിജയ് ശാക്യയ്ക്കെതിരേ മത്സരിക്കുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കെ.എസ്.ഈശ്വരപ്പ തുടങ്ങി നിരവധി പ്രമുഖരാണ് മൂന്നാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 19 നും രണ്ടാംഘട്ടം 26 നും നടന്നു. ജൂണ്‍ നാലിനാണ്ഫലപ്രഖ്യാപനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<