ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്‌കം'
Wednesday, April 24, 2024 10:49 AM IST
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള്‍ എടുക്കുമെന്നുമൊക്കെ പലരും കുറിക്കാറുണ്ട്. എന്നാല്‍ പ്രണയത്തിന്‍റെ പേരില്‍ കൊല്ലും കൊലപാതകവുമൊക്കെ ഇക്കാലത്ത് കൂടിവരുന്നുമുണ്ട്.

ഇപ്പോഴിതാ ചൈനയിലെ ഒരു യുവതി തന്‍റെ പ്രണയം നിമിത്തം ലോകമെമ്പാടും ചര്‍ച്ചയാകുന്നു. അതിനു കാരണം ഈ യുവതിയുടെ "പ്രണയം ഒരുതരം ഭ്രാന്ത്' എന്നതുതന്നെ.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള സിയാവു എന്ന 18 കാരിയാണ് ഈ കാമുകി. ഒരാളുമായി പ്രണയത്തിലായ സിയാവു പക്ഷേ തന്‍റെ വിചിത്രമായ പെരുമാറ്റം നിമിത്തം എല്ലാവരെയും ആശങ്കയിലാക്കി.

കാമുകന്‍ എപ്പോഴും തന്നോട് സംസാരിക്കണം, അടുത്തിരിക്കണം എന്ന അതിതീവ്ര ആഗ്രഹം സിയാവു പ്രകടിപ്പിച്ചു. ഇതൊരു സാധാരണ കാര്യമല്ലെ എന്നാകും എല്ലാവരും വിചാരിക്കുക. എന്നാല്‍ ഇതെപ്പോഴും വേണമെന്ന വാശിയിലായിരുന്നു ഈ യുവതി. കാമുകനെ വിളിച്ചാല്‍ കിട്ടിയില്ലെങ്കില്‍ വിളിച്ചുകൊണ്ടേയിരിക്കും. ഫോണ്‍ എടുത്തില്ലെങ്കില്‍ വീചാറ്റില്‍ വീഡിയോ കോള്‍ വിളിക്കും. എവിടെ എപ്പോള്‍ എന്തുചെയ്യുന്നു എന്ന കാര്യങ്ങളിലൊക്കെ അടിക്കടി അപ്‌ഡേഷന്‍ ആവശ്യപ്പെടും. തന്നില്ലെങ്കില്‍ ബഹളം വയ്ക്കും.

ഒരിക്കല്‍ 100 തവണ തുടര്‍ച്ചയായി കാമുകനെ വിളിച്ചു. ശല്യമായി മാറിയതിനാല്‍ അയാള്‍ ഫോണ്‍ എടുത്തില്ല. കാമുകി ഉടൻ വീട്ടിലെ സാധനങ്ങളൊക്കെ തച്ചുടച്ചു. മാത്രമല്ല വീടിന് മുകളില്‍നിന്നും ചാടുവാനും തീരുമാനിച്ചു.

സ്ഥിതിഗതികള്‍ വഷളായപ്പോള്‍ കാമുകന്‍ ഓടിയെത്തി. പോലീസും സ്ഥലത്തെത്തി. അവര്‍ ഒരുവിധത്തില്‍ സിയാവുവിനെ താഴെയിറക്കി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. സിയാവുവിന് 'ലവ് ബ്രെയിന്‍' എന്ന സ്ഥിതിയാണെന്ന് ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ഡു നാ പറഞ്ഞു.

ഉത്കണ്ഠ, വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മറ്റ് മാനസിക രോഗങ്ങളുമായി ഈ അവസ്ഥ നിലനില്‍ക്കുമെന്ന് ഡു പറഞ്ഞു. ഇത്തരം അവസ്ഥകള്‍ കുട്ടിക്കാലത്തെ അനാരോഗ്യകരമായ ബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. മാതാപിതാക്കളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്താത്തതും കാരണമാകും. വികാരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് സിയാവുവിന് ഇതില്‍ നിന്നും മോചനം സാധ്യമാവുക. ചികിത്‌സമൂലം അത് സാധ്യമാണെന്ന് ഡു പറയുന്നു.

ഈ പ്രശ്‌നത്തില്‍ നെറ്റിസണ്‍സും പ്രതികരിച്ചു. "പ്രണയ മസ്തിഷ്‌കം ഭയങ്കരമായി തോന്നുന്നു' എന്നാണൊരാള്‍ കുറിച്ചത്. "പാവം അവളെ മറ്റാരും സ്‌നേഹിക്കാത്തിനാലാകാം ലഭിച്ച സ്‌നേഹത്തില്‍ ആഴമായി ഇറങ്ങിയത്. അവന്‍ അവളെ മനസിലാക്കി സ്വീകരിക്കുമൊ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.