വഴിയരികിലെ കുട്ടിക്ക് പീസ; "കാമറയ്ക്ക് മുന്നിലെ നന്മമരങ്ങള്‍ നല്‍കുന്ന സന്ദേശം'
Friday, October 25, 2024 10:49 AM IST
മനുഷ്യര്‍ പല സാഹചര്യങ്ങളില്‍ ജീവിക്കുകയാണല്ലൊ. ചിലര്‍ ധനികരായും മറ്റ് ചിലര്‍ ദരിദ്രരായും ജീവിക്കുന്നു. പലരും തങ്ങളുടെയും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെയും അവസ്ഥ മാറാന്‍ കഠിനമായി അധ്വാനിക്കുന്നു.

ചില മനുഷ്യര്‍ തങ്ങളുടെ സ്ഥിതിക്കനുസരിച്ച് മറ്റ് മനുഷ്യരെയും കരുതുന്നു. സമൂഹം അവരെ "നന്മയുള്ളവര്‍' എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുതെന്നാണല്ലൊ. പക്ഷെ ചില മനുഷ്യര്‍ ഇക്കാര്യം സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യും. അവർ നെറ്റിസൺസിന് "നന്മമരം' ആകാറുണ്ട്.

അവർ കാമറക്കണ്ണുകളാല്‍ മറ്റുള്ളവന്‍റെ ദാരിദ്ര്യം കാണുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ അതിന് കൈയടിക്കും ചിലര്‍ നിശബദത പാലിക്കും. ഇപ്പോഴിതാ ദരിദ്രനായ ഒരു കുട്ടിക്ക് ഒരാള്‍ പീസ വാങ്ങി നല്‍കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

ഇന്‍സറ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ അമിത് കുമാര്‍ ഗുപ്ത എന്നയാളാണുള്ളത്. ഇയാള്‍ കാറില്‍ പോകുമ്പോള്‍ ഒരു കുട്ടിയെ കാണുകയും അവനുമായി സംഭാഷിക്കുകയും ചെയ്യുന്നു. കുട്ടിയോട് എന്ത് ഭക്ഷണമാണ് ഇഷ്ടമെന്ന് അമിത് ചോദിക്കുന്നു. പീസ തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അത് വളരെ വിലയേറിയതാണെന്നും കുട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഒരുവട്ടം അത് കഴിച്ചിരുന്നു. അതിന്‍റെ രുചി തന്‍റെ നാവിലുണ്ടെന്നും കുട്ടി പറയുന്നു.

പിന്നാലെ ഇയാള്‍ കുട്ടിക്ക് ഒരു പീസയും ഒരു കുപ്പി ജ്യൂസും നല്‍കുന്നു. ഭവനരഹിതനായ ആ ആണ്‍കുട്ടി ബസ് സ്‌റ്റോപ്പില്‍ ഇരുന്നത് കഴിക്കുന്നു. ഇക്കാര്യത്തില്‍ ന്നമയുണ്ടെങ്കിലും അത് കാമറയ്ക്ക് മുന്നില്‍ എത്തുന്നത് ആ നന്മയുടെ ശോഭ കെടുത്തുന്നുവെന്ന് നെറ്റിസണ്‍സില്‍ ചിലര്‍ പറഞ്ഞു.

എന്നിരുന്നാലും ഇത്ര പോലും ചെയ്യാത്തവര്‍ ഉണ്ടല്ലൊ എന്ന് മറുപക്ഷവും ചോദിക്കുന്നു. "ആ കുട്ടിയുടെ സന്തോഷം മാത്രം ശ്രദ്ധിക്കൂ' എന്ന് വേറെ ചിലരും കുറിക്കുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.