പണക്കെട്ടുകള്‍ വില്‍ക്കുന്ന ചന്ത; ബംഗ്ലാദേശിലെ വേറിട്ടകാഴ്ച
Wednesday, July 3, 2024 5:35 PM IST
നമുക്ക് സാധാനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമൊക്കെ ഉപയോഗിക്കുന്ന ഒന്നാണല്ലൊ നോട്ടുകള്‍. രാജ്യങ്ങള്‍ക്കെല്ലാം അവരവരുടേതായ നോട്ടുകള്‍ കാണും. മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയൊക്കെ ആളുകള്‍ക്ക് തങ്ങളുടെ രാജ്യത്തെ നോട്ടുകളെ മറ്റൊരു രാജ്യത്തെ നോട്ടുകളായി മാറ്റാം.

ബംഗ്ലാദേശില്‍ നിന്നുള്ള ഒരു "പണക്കാഴ്ച' നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ റായി ഹര്‍ഷ് എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിച്ച കാഴ്ചയില്‍ ഇവിടുത്തെ വേറിട്ട ഒരു ചന്തയാണ് കാണാനാവുക.

നോട്ടുകളുടെ മാര്‍ക്കറ്റ് എന്ന് വിളിക്കപ്പെടുന്ന ഇവിടെ പണം വഴിയില്‍ വില്‍ക്കുകയാണ്. പച്ചക്കറികള്‍ പോലെയാണ് ഈ പണക്കച്ചവടം. കീറിയ നോട്ടുകളും മറ്റും ഒരു നിശ്ചിത കമ്മീഷനില്‍ മാറ്റുകയാണത്രെ ഇവര്‍ ചെയ്യുന്നത്.

കീറിയ നോട്ടുകള്‍ ബാങ്കില്‍ മാറാമെങ്കിലും വലിയ ക്യൂ നില്‍ക്കണമെന്ന കാരണത്താല്‍ പലരും അതിന് മിനക്കെടാറില്ലത്രെ. ഇത്തരം കാഴ്ചകള്‍ നമ്മുടെ ഡല്‍ഹിയിലും കാണാമെങ്കിലും അത് ഇത്തരത്തില്‍ അനുവദനീയമല്ല. എന്തായാലും ഈ കാഴ്ച ആളുകളില്‍ കൗതുകം ജനിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.