മധ്യപ്രദേശിലെ ഇരുനില മണ്‍വീട്; ഞെട്ടിയെന്ന് ട്രാവല്‍ വ്ലോഗര്‍
Wednesday, July 3, 2024 2:58 PM IST
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ലോകത്തിന്‍റെ നാനാദിക്കുകളിലെയും ജീവിതവും കാഴ്ചയും നമുക്ക് മുന്നില്‍ എളുപ്പത്തില്‍ എത്തുന്നു. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി നെറ്റിസണ്‍സിന് മുന്നിലെത്തിക്കുന്നത് തൊഴിലായി സ്വീകരിച്ച ധാരാളം ആളുകള്‍ ഉണ്ട്.

സാധാരണയായി ട്രാവല്‍ വ്ലോഗര്‍മാര്‍ ആണ് ഇങ്ങനെ വൈവിധ്യ കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തിക്കുന്നത്. അത്തരത്തിലുള്ള ഒരു ട്രാവല്‍ വ്ലോഗര്‍ ആണ് ഗുമക്കാട് ലാലി. ഇന്‍സ്റ്റാഗ്രാമില്‍ 54.4കെ ഫോളോവേഴ്സ് അവര്‍ക്കുണ്ട്.

അടുത്തിടെ അവര്‍ മധ്യപ്രദേശിലെ ഖജുരാഹോ ഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ കണ്ട ഒരു അദ്ഭുത കാഴ്ച അവര്‍ നെറ്റിസണ്‍സുമായി പങ്കുവച്ചു. ദാഹം തോന്നിയ വ്ലോഗര്‍ ഗ്രാമത്തിലെ ഒരു പരമ്പരാഗത മണ്‍വീട്ടില്‍ കയറി വെള്ളം ചോദിക്കുകയുണ്ടായി.

എന്നാല്‍ ദയാലുക്കളായ അവര്‍ ലാലിയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വീടിനള്ളില്‍ കയറിയ ലാലി ഞെട്ടി. കാരണം പുറമെ അതൊരു ചെറിയ വീടാണെന്ന് തോന്നും. എന്നാല്‍ ആ മണ്‍വീട് രണ്ട് നിലകള്‍ ഉള്ളതും അത്യാവശ്യ എല്ലാ സൗകര്യങ്ങള്‍ ഉള്ളതുമായിരുന്നു. പുറത്ത് കത്തുന്ന 47 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടായിരുന്നിട്ടും, മണ്‍വീടിന്‍റെ ഉള്‍വശം 20 മുതല്‍ 25 ഡിഗ്രി വരെ സുഖകരമായി നിലനിന്നിരുന്നു.

ഈ മണ്‍വീടിന്‍റെ നിര്‍മാണം ലാലിയെ വല്ലാതെ വിസ്മയിപ്പിച്ചു. അവര്‍ ഇക്കാര്യം നെറ്റിസണ്‍സിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ധാരാളം കമന്‍റുകള്‍ എത്തുകയുണ്ടായി. "മണ്‍വീടുകളെ കോണ്‍ക്രീറ്റ് ഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ മണ്‍വീടുകള്‍ 200 വര്‍ഷംവരെ നിലനില്‍ക്കാമെന്നും കോണ്‍ക്രീറ്റ് വീടുകളുടെ ആയുസ് 30-40 വര്‍ഷമാണെന്നും' ഒരാള്‍ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.