സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം
Friday, October 18, 2024 2:30 PM IST
നമ്മുടെ പാഠപുസ്തകങ്ങളില്‍ കാണാന്‍ കഴിയുന്ന ഒരു വാചകമാണല്ലൊ "കിഴക്ക് വെളളകീറി' എന്നത്. രാത്രി അവസാനിച്ച് വിഭാതം പുലരുന്നതിനെയാണല്ലൊ ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ ഭൂമിയില്‍ വിവിധപ്രദേശങ്ങളിലെ സമയത്തിന് വ്യത്യാസം ഉണ്ടല്ലൊ. ഇന്ത്യയില്‍ പകല്‍ ആയിരിക്കുമ്പോള്‍ അമേരിക്കയില്‍ രാത്രിയായിരിക്കും എന്നറിയാമല്ലൊ.

നമ്മുടെ ഈ വലിയ ഭൗമ ഗ്രഹത്തില്‍ സൂര്യോദയം ആദ്യമെത്തുന്നത് എവിടെയാണെന്ന് നിങ്ങള്‍ക്കറിയാമോ? കാമറൂണ്‍ ഹമ്മല്‍ എന്ന പണ്ഡിതന്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, സൂര്യനെ സ്വാഗതം ചെയ്യുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലമാണ് മില്ലേനിയം ദ്വീപ്.

കരോളിന്‍ ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു. കിരിബാത്തിയുടെ കിഴക്കേയറ്റത്തെ ജനവാസമില്ലാത്ത ദ്വീപാണിത്. കിരിബാത്തിക്ക് ഭൂമിയിലെ ആദ്യകാല സമയ മേഖലയുണ്ട്. അത് കോഓര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ടൈം കോര്‍ഡിനേറ്റഡ് +14 ആണ്. ഭൂഗോളത്തിലെ ഏകദേശം 15 ഡിഗ്രി രേഖാംശ വീതിയുള്ള ഒരു മേഖലയാണ് സമയ മേഖല.

ഭൂമധ്യരേഖയില്‍ വ്യാപിച്ചുകിടക്കുന്ന ദ്വീപുകളുടെ ഒരു ശേഖരമായ കിരിബാത്തിക്ക് കിഴക്ക് ഏകദേശം 2,000 മൈല്‍ (3,200 കിലോമീറ്റര്‍) അന്തര്‍ദേശീയ തീയതി രേഖ കടന്നുപോകുന്നു. ഒരു ഗ്രഹത്തിന്‍റെയോ മറ്റ് ആകാശഗോളത്തിന്‍റെയോ മധ്യഭാഗത്ത് ചുറ്റുമുള്ള ഒരു സാങ്കല്‍പ്പിക രേഖയാണ് ഭൂമധ്യരേഖ. ഇത് ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും ഇടയിലാണ്.


ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുമ്പോള്‍, തന്‍റെ വീക്ഷണകോണില്‍, ആദ്യത്തെ സൂര്യോദയം എന്നൊന്നില്ല. മറിച്ച് സൂര്യോദയങ്ങളുടെ ഒരു പരമ്പര മാത്രമേയുള്ളൂവെന്ന് ഹമ്മല്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായി സൂര്യോദയം കണുന്നത് അരുണാചല്‍പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ഡോംഗ് എന്ന ചെറുപട്ടണത്തിലാണ്. സന്ദര്‍ശിക്കാന്‍ ഏറ്റവും ശാന്തമായ സ്ഥലങ്ങളില്‍ ഒന്നാണിത്. സമുദ്രനിരപ്പില്‍ നിന്ന് 1,240 മീറ്റര്‍ ഉയരത്തില്‍, ബ്രഹ്മപുത്രയുടെയും സതിയുടെയും പോഷകനദിയായ ലോഹിത് നദികളുടെ സംഗമസ്ഥാനത്താണ് ഡോംഗ് സ്ഥിതി ചെയ്യുന്നത്. ചൈനയ്ക്കും മ്യാന്‍മറിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.