ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍; ഗിന്നസ് റിക്കാര്‍ഡില്‍
Wednesday, July 3, 2024 10:48 AM IST
ഇരുചക്രവാഹകരുടെയെല്ലാം അങ്കണവാടിയാണല്ലൊ സൈക്കിള്‍. ചെറുപ്പത്തില്‍ ഈ വാഹനത്തിലൊന്ന് കേറാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവാണ്. സൈക്കിള്‍ സ്വന്തമാക്കിയാല്‍ മിക്കവരും കഴിയുന്നത്ര വേഗത്തില്‍ ചവിട്ടി മുന്നേറാന്‍ ആയിരിക്കും ശ്രമിക്കുക.

‌അടുത്തിടെ എട്ട് ഡച്ചുകാര്‍ ഒരു സൈക്കിള്‍ തീര്‍ക്കുകയുണ്ടായി. അത് വേഗത്തില്‍ പാറിപ്പോകാനല്ലായിരുന്നു. മറിച്ച് ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിക്കാനായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ ആണ് ഇവര്‍ തീര്‍ത്തത്.

മുമ്പ് 2020ല്‍ ഓസ്ട്രേലിയക്കാരന്‍ ബെര്‍ണി റയാന്‍ 55 അടി എട്ട് ഇഞ്ച് നീളമുള്ള സൈക്കിള്‍ തീര്‍ത്ത് റിക്കാര്‍ഡില്‍ ഇടംനേടിയിരുന്നു. ഇത് തിരുത്താനായിരുന്നു ഈ ഡച്ച് എന്‍ജീനിയറിംഗ്‌മാരുടെ തീരുമാനം. 39 കാരനായ ഇവാന്‍ ഷാക്ക് ആണ് ടീമിനെ നയിച്ചത്.

കാര്‍ണിവല്‍ ഫ്ലോട്ടുകള്‍ നിര്‍മ്മിച്ച ചരിത്രമുള്ള ഇവാന്‍ ഭീമാകാരമായ സൈക്കിള്‍ നിര്‍മ്മിക്കാന്‍ തന്‍റെ സ്വന്തം ഗ്രാമമായ പ്രിന്‍സെന്‍ബീക്കിലെ പ്രാദേശിക കാര്‍ണിവലില്‍ ടീം അംഗങ്ങളെ അന്വേഷിച്ചു. അങ്ങനെ ആ ടീമിലെത്തിയവര്‍ സൈക്കിള്‍ പലഘട്ടങ്ങളായി തീര്‍ത്തു. ഒടുവില്‍ 180 അടി, 11 ഇഞ്ച് വലുപ്പമുള്ള സൈക്കള്‍ അവരുണ്ടാക്കി.

ഈ സൈക്കിള്‍ അവര്‍ എല്ലാവരും കൂടി നിരത്തിലൂടെ ചവിട്ടി. ഗിന്നസ് റിക്കാര്‍ഡുവരെ നീണ്ട ആ യാത്രയ്ക്ക് കാണികളുടെ കൈയടി ലഭിച്ചു.

എന്തായാലും ഈ റിക്കാര്‍ഡ് വൈകാതെ തകര്‍ക്കപ്പെടാന്‍ ഇടയുണ്ട്. കാരണം കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഈ റിക്കാര്‍ഡ് നിരവധി തവണ തകര്‍ന്നു. 1965-ല്‍ ജര്‍മ്മനിയിലെ കൊളോണില്‍ എട്ട് മീറ്റര്‍ (26 അടി 3 ഇഞ്ച്) വലിപ്പമുള്ള സൈക്കിള്‍ ഉപയോഗിച്ചാണ് ഈ റിക്കാര്‍ഡ് ആദ്യമായി സ്ഥാപിച്ചത്. പിന്നീട് ന്യൂസിലാന്‍ഡ്, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള രണ്ട് ടീമുകളും വലിയ സൈക്കിള്‍ റിക്കാര്‍ഡ് തിരുത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.