"കടുവയെ പിടിച്ച കിടുവ';ഈ ട്രാഫിക് പോലീസ് ആളൊരു കില്ലാഡിയെന്ന് നെറ്റിസണ്‍സ്
Saturday, June 29, 2024 11:50 AM IST
നിരത്തില്‍ നിരവധി ജീവനുളാണ് ഓരോ ദിനവും പൊഴിഞ്ഞുപോകുന്നത്. അതില്‍ കൂടുതല്‍ ഇരുചക്രവാഹന ഉപയോക്താക്കളുടേതാണ്. അതിന് ഏറ്റവും കാരണം ഹെല്‍മറ്റടക്കം ഉപയോഗിക്കാത്തതാണ് താനും. പലരും പിഴ ഒഴിവാക്കാന്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിക്കുക.

ബെക്കില്‍ ചീറിപ്പോകുമ്പോള്‍ മുടിയിങ്ങനെ പാറിപ്പറക്കുന്നത് റോഡിലുള്ളവര്‍ കാണണമെന്നും "ഹൊ എന്തൊരു സ്പീഡാ ഈ റൈഡര്‍ക്കെന്ന്' ചിന്തിക്കണമെന്നും പലരും ആഗ്രഹിക്കും. എന്നാല്‍ ഞൊടിയിടയില്‍ കണ്‍മുന്നില്‍ കൂടി കടന്നുപോകുന്നത് ആരെന്ന് പോലും ആര്‍ക്കും മനസിലാകില്ല എന്നതാണ് വാസ്തവം. എന്നിട്ടും ഇതൊന്നും ചിന്തിക്കാനുള്ള ശേഷിയില്ലാതെ പലരും നിരത്തില്‍ പരക്കം പായുന്നത് തുടരുന്നു.

ഇപ്പോഴിതാ ട്രാഫിക് നിയമം തെറ്റിക്കുന്നവരെ തെലങ്കാന പോലീസ് വേറിട്ട രീതിയില്‍ കൈകാര്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോ പ്രകാരം പോലീസിനെ കാണുമ്പോള്‍ ഞൊടിയിടെ ഹെല്‍മെറ്റ് തലയില്‍ ചാര്‍ത്തുന്ന മിടുക്കന്‍മാരെ വിഡ്ഢികളാക്കുന്ന കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ ഒരു ബൈക്കുകാരന്‍ കടന്നുവരികയാണ്. അപ്പോള്‍ അല്‍പം ദൂരെയായി ഒരു പോലീസുകാരനും വാഹനവും കാത്തുനില്‍ക്കുന്നതായി കാണാം. അപകടം മണത്ത ബൈക്കുകാരന്‍ ഉടനടി ഹെല്‍മെറ്റ് തന്‍റെ തലയില്‍ വയ്ക്കുകയും "ഉത്തമ പൗരനായി' മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു.

എന്നാല്‍ തൊട്ടടുത്തെത്തുമ്പോഴാണ് താന്‍ പോലീസുകാരെ അല്ല അവര്‍ തന്നെയാണ് പറ്റിച്ചതെന്ന് ബൈക്കുകാരന് ബോധ്യമാകുന്നത്. കാരണം അത് ശരിക്കും പോലീസൊ വാഹനമൊ അല്ലായിരുന്നു. വെറും സ്റ്റാന്‍ഡീ ആയിരുന്നു.

രാജണ്ണ സിര്‍സില്ല പോലീസ് സ്റ്റേഷന്‍ വക ആയിരുന്നത്. ട്രാഫിക് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമായിരുന്നു ഈ സ്റ്റാന്‍ഡീ. എന്തായാലും സംഭവം ഹിറ്റായി നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ഒരു അതിമിടുക്ക് കട്ട് "ഔട്ട്' ആയപ്പോള്‍' എന്നാണൊരാള്‍ കുറച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.