ആയമ്മയ്ക്ക് വാശി; ഒടുവില്‍ പത്താമത്തേതായി പെണ്‍കുട്ടിയെത്തി
Wednesday, June 19, 2024 11:47 AM IST
അമ്മയാവുക, ഒരു കുഞ്ഞുണ്ടാവുക എന്നതൊക്കെ സാധാരണ മനുഷ്യരുടെ ആഗ്രഹങ്ങളില്‍ ഒന്നാണല്ലൊ. പലരും രണ്ട് കുഞ്ഞുങ്ങളില്‍ ആയി മക്കളുടെ എണ്ണം നിര്‍ത്തും. ചിലര്‍ക്ക് മക്കള്‍ ആണും പെണ്ണും ഉണ്ടാകും. മറ്റ് ചിലര്‍ക്ക് ഏതെങ്കിലും ഒരു ഗണം ആണ് കാണുക.

എന്നാല്‍ യുഎസില്‍ നിന്നുള്ള യലന്‍സിയ റൊസാരിയോ എന്ന സ്ത്രീ ഒരു ആഗ്രഹപൂര്‍ത്തീകരണത്തിന് നടത്തിയ വാശി അറിഞ്ഞവരെ ഒക്കെ അമ്പരപ്പിക്കുകയാണ്. തനിക്ക് ഒരു മകള്‍ വേണം എന്നതായിരുന്നു യലന്‍സിയയുടെ ആഗ്രഹം.

എന്നാല്‍ ആദ്യം ജനിച്ചത് ആണ്‍കുട്ടിയായിരുന്നു. എന്നാല്‍ അടുത്തത് പെണ്‍കുട്ടിയാകുമെന്ന് അവര്‍ കരുതി. പക്ഷേ അത് വെറും തോന്നലായിരുന്നു. അതും ആണ്‍ കുഞ്ഞായിരുന്നു. യലന്‍സിയ അങ്ങനങ്ങ് തോല്‍ക്കാന്‍ തയാറല്ലായിരുന്നു. അവര്‍ വാശി തുടര്‍ന്നു. വിധി അതിന്‍റെ ശൈലിയും തുടര്‍ന്നു.

ഏറ്റവും ഒടുവിലത്തെ പ്രസവത്തില്‍ ഇരട്ടക്കുട്ടികളാണ് ജനിച്ചത്. എന്നാല്‍ അതില്‍ ഒന്ന് പെണ്‍കുഞ്ഞായിരുന്നു. അങ്ങനെ വിധി തോറ്റു യുവതി ജയിച്ചു. 18-ാം വയസുമുതല്‍ അമ്മയായ അവര്‍ ഒമ്പത് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം തന്റെ 31-ാം വയസിലാണ് ആഗ്രഹപൂര്‍ത്തീകരണത്തില്‍ എത്തിയത്.

തനിക്കൊരു മകള്‍ വന്ന കാര്യം അവള്‍ ലോകത്തോട് ആനന്ദത്തോടെ വിളിച്ചു പറഞ്ഞു. നെറ്റിസണ്‍സ് ആ അമ്മയെ അനുമോദിച്ചു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ യുവതി കുഞ്ഞുങ്ങളുമായി നില്‍ക്കുന്നതായി കാണാം. അവരില്‍ ഓരോരുത്തരും ഭാവിയില്‍ എന്തായി കാണണമെന്ന് ആഗ്രഹിക്കുന്നതായും കാണാം.

അക്കുട്ടത്തില്‍ പ്രസിഡന്‍റും എഡിറ്ററുമൊക്കെയുണ്ട്. ഇതിനൊക്കെ നെറ്റിസണ്‍ കൈയടിച്ചു. എന്നാല്‍ യുവതിയുടെ അടുത്ത ആഗ്രഹം കേട്ടവര്‍ ഒന്നു നെറ്റിചുളിച്ചു. തന്‍റെ മകള്‍ക്കൊരു സഹോദരി കൂടി വേണമെന്നാണത്രെ പുതിയ വാശി...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.