പ്രസവിക്കുന്നതിന് മുമ്പ് ഭര്‍ത്താവിനായി ഒരുമാസത്തെ ഭക്ഷണം തയാറാക്കുന്ന ജപ്പാന്‍കാരി; നെറ്റിസണ്‍സ് കലിപ്പില്‍
Wednesday, June 12, 2024 10:40 AM IST
സ്‌നേഹവും കരുതലുമൊക്കെ വലിയ കാര്യങ്ങളാണ്. എന്നാല്‍ അടുത്തിടെ ജപ്പാനില്‍ സംഭവിച്ച "കരുതല്‍' അല്‍പം ഓവര്‍ എന്നാണ് നെറ്റിസണ്‍സ് പറയുന്നത്. അതിന് പിന്നിലെ കാര്യം ഇതാണ്.

ഒമ്പത് മാസം ഗര്‍ഭിണിയായ ഒരു ജാപ്പനീസ് യുവതി പ്രസവിക്കുന്നതിന് മുമ്പ് ഭര്‍ത്താവിന് 30 ദിവസത്തെ ഭക്ഷണം ഒരുക്കി. ശേഷം പാകം ചെയ്ത ആഹാരം ഫ്രീസറില്‍ വെച്ചു. പ്രസവശേഷം ഭര്‍ത്താവിനൊപ്പം താമസിക്കാതിരിക്കുകയും പ്രസവശേഷം സുഖം പ്രാപിക്കാന്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്യുന്നതിനാലാണ് യുവതി അങ്ങനെ ചെയ്തത്.

മാത്രമല്ല താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭര്‍ത്താവ് നന്നായി ഭക്ഷണം കഴിക്കില്ലെന്ന് അവള്‍ ആശങ്കപ്പെട്ടു. ഇതുവരെ എല്ലാം ഓക്കെയായി പോവുകയായിരുന്നു. അപ്പോഴാണ് തന്‍റെ "കരുതലിന്‍റെ കരം' നാട്ടുകാരെ അറിയിക്കണമെന്ന് യുവതിക്ക് തോന്നിയത്.

അതോടെ സംഗതി പാളി. വിവരമറിഞ്ഞ നെറ്റിസണ്‍സ് കലിപ്പിലായി. "ഒരു നേരത്തെ ആഹാരം പോലും ഉണ്ടാക്കാന്‍ അറിയാത്തവനൊക്കെ പട്ടിണികിടന്ന് പഠിക്കട്ടെ' എന്നായി ചിലര്‍. "ഗര്‍ഭിണിയായ ഭാര്യയെ ഒരുമാസത്തെ അത്താഴം തയാറാക്കാന്‍ ഏതുതരം ഭര്‍ത്താവാണ് അനുവദിക്കുന്നത്? അവന്‍ മനുഷ്യനാണൊ' എന്നൊക്കെ വേറെ ചിലരും ചോദിച്ചു.

"ഈ ജാപ്പനീസ് സ്ത്രീ വിചിത്രമാണ്. അവള്‍ ഗര്‍ഭിണിയാണ്, ഭര്‍ത്താവിന്‍റെ വേലക്കാരിയായി അഭിനയിക്കുന്നു. അവളുടെ ഭര്‍ത്താവ് വിവാഹത്തിന് മുമ്പ് എങ്ങനെ കഴിച്ചു?''എന്നാണ് മൂന്നാമതൊരാള്‍ ചോദിച്ചത്. "പക്വതയില്ലാത്ത, ഗാര്‍ഹികമായി കഴിവില്ലാത്ത പുരുഷന്മാരെ വളര്‍ത്തിയെടുക്കുന്ന ഒരു സംസ്‌കാരത്തിന് ഇത്തരം "കര്‍ത്തവ്യബോധമുള്ള ഭാര്യമാര്‍' എന്നാണ് വേറൊരാള്‍ വിമര്‍ശിച്ചത്. എന്തായാലും കരുതലിന്‍റെ കാര്യം പറയാൻ സോഷ്യൽ മീഡിയയിൽ എത്തിയ യുവതി ഭര്‍ത്താവുമായി എയറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.