മുതലാളിക്ക് തത്തമ്മ പെണ്ണ് വക ഹെയര്‍ കളറിംഗ്; സൂപ്പറാന്ന് നാട്ടുകാര്‍
Thursday, June 6, 2024 3:35 PM IST
വീട്ടില്‍ നമുക്ക് കൂട്ടായി വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടാകുന്നത് മനസിന് സന്തോഷം പകരുന്ന ഒന്നാണ്. അവര്‍ക്കു ഭക്ഷണം നല്‍കുന്നതും അവരോടൊപ്പം കളിക്കുന്നതും വസ്ത്രങ്ങളോ ആക്‌സസറികളോ ഉപയോഗിച്ചു അവരെ ഒരുക്കുന്നതുമെല്ലാം നമ്മള്‍ ആസ്വദിക്കുകയും ചെയ്യുന്നു.

സമുഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ഒരുക്കങ്ങള്‍ പലതും ഹിറ്റായി മാറാറുണ്ട്. എന്നാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഇത്തരമൊരു വീഡിയോ ഹിറ്റാകാന്‍ കാരണം സ്വല്‍പം വെറൈറ്റിയാണ്.

ദൃശ്യങ്ങളില്‍ ഒരു തത്തമ്മയേയും യുവാവിനെയും കാണാന്‍ കഴിയും. തത്തമ്മയോടൊപ്പമുള്ള കളിയുംകഴിഞ്ഞു യജമാനന്‍ സുഖനിദ്രയിലാണ്. എന്നാല്‍ ചുമ്മാതിരുന്നു ബോറടിച്ച തത്തമ്മ സമയം പോകാന്‍ ഒരുവഴി കണ്ടുപിടിച്ചു. അത് മറ്റൊന്നുമല്ല മുതലാളിയുടെ തലമുടി അല്‍പം കളര്‍ഫുള്‍ ആക്കാം എന്നതാണ്.

പിന്നൊന്നും നോക്കിയില്ല യജമാനന്‍റെ മുടി കളര്‍ ചെയ്യാന്‍തുടങ്ങി. എങ്ങനെയെന്നു അത്ഭുതപ്പെടേണ്ട. തത്ത തന്നെ തന്‍റെ തൂവലുകള്‍ പറിച്ചു യജമാനന്‍റെ മുടിയില്‍ സൂക്ഷ്മമായി വച്ചു. അതും ചുമ്മാതുള്ള വെയ്പല്ല. ഓരോ തൂവലും നല്ലവണ്ണം കൊത്തി മിനുക്കി നിശ്ചിത അകലത്തിലാക്കയാണ് ഈ ഒരുക്കല്‍.

ഒറ്റ നോട്ടത്തില്‍ മുതലാളിയുടെയും തത്തമ്മയുടെയും ഡിസൈന്‍ ഒരുപോലെ എന്നേ തോന്നു. കാമറയില്‍ പതിഞ്ഞ ഈ സംഭവം യുവാവ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു. സംഗതി വൈറലായി.

നിരവധി രസകരമായ അഭിപ്രായങ്ങള്‍ ലഭിച്ചു. "മുതലാളിയെ സുന്ദരനാക്കാൻ സ്വന്തം തൂവല്‍ പറിച്ചെടുത്ത ഈ തത്ത ഒരു ത്യാഗി തന്നെ' എന്നാെണാരാള്‍ കുറിച്ചത്. "ആശാന്‍ മുള്ളന്‍പന്നിയെ വളര്‍ത്താഞ്ഞത് ഭാഗ്യം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.