"ഇത്തരം മനുഷ്യരുള്ളതിനാലാണ് ഈ ഭൂമി ഇപ്പോഴുമുള്ളത്'; ഒരു നായയുടെ ദാഹം ശമിച്ച കഥ
Monday, June 3, 2024 10:59 AM IST
ജീവനുള്ള എല്ലാത്തിനും അത്യന്താപേക്ഷിതമായ ഒന്നാണല്ലൊ ജലം. പലപ്പോഴും നാം മനുഷ്യര്‍ അതിന്‍റെ വില മനസിലാക്കാതെ ജലശ്രോതസുകളെ നശിപ്പിക്കാറുണ്ട്. എന്നാല്‍ നമ്മളെ വെള്ളത്തിന്‍റെ വില എന്തെന്ന് പഠിപ്പിക്കാറുമുണ്ട്.

പഷെ കനത്ത വേനല്‍ നിമിത്തം ഭൂമിയില്‍ പല പക്ഷിമൃഗാദികളും ചത്തുപോകാറുണ്ട്. വളരെ കുറച്ചു മനുഷ്യര്‍ മറ്റ് ജീവജാലങ്ങളോട് കരുതല്‍ കാട്ടാറുണ്ട്. വാസ്തവത്തില്‍ അവരാണ് ഈ ഭൂമിയെ സുന്ദരമാക്കുന്നത്. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയുടെ ഹ്രസ്വകാഴ്ചയാണിത്. സംഭവം നടന്നത് നമ്മുടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ പ്ലാറ്റ്‌ഫോമിലെ വാട്ടര്‍ കൂളറിന്‍റെ ടാപ്പിനരികില്‍ ദാഹിച്ചുവലഞ്ഞ ഒരു തെരുവ് നായ നില്‍ക്കുന്നതായി കാണാം. അവന്‍ ടാപ്പില്‍ നിന്നും ജലം കുടിക്കാന്‍ ശ്രമിക്കുന്നെങ്കിലും കഴിയുന്നില്ല.

കുറച്ചാളുകള്‍ ആ പ്ലാറ്റ്‌ഫോമില്‍ ഉണ്ടെങ്കിലും അവര്‍ അവരുടേതായ ലോകത്താണ്. ഈ സമയം റെയില്‍വേയിലെ ജീവനക്കാരിയായ ഒരു സ്ത്രീ അവിടേയ്ക്ക് വരികയാണ്. അവര്‍ ഒരു പേപ്പര്‍ ഗ്ലാസില്‍ വെള്ളം പിടിക്കുകയും നായയ്ക്ക് മാറ്റിവച്ച് കൊടുക്കുകയും ചെയ്യുന്നു. നായ ആ വെള്ളം കുടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

വൈറലായി മാറിയ ഈ കാഴ്ച നിമിത്തം നിരവധിപേര്‍ ഈ സ്ത്രീയെ അഭിനന്ദിച്ചു. "സമൂഹത്തിന് ഇത് പോലെ ഒരു മാതൃക വേണം. ഹൃദയ സ്പര്‍ശിയായ വീഡിയോ' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ആ ടാപ്പ് വൃത്തിയാക്കാത്തതിലെ ആശങ്കയും പലരും പങ്കുവച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.