പ്രിയതമയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച യുവാവിന് ഡല്‍ഹി പോലീസിന്‍റെ രസകരമായ മറുപടി
Saturday, June 1, 2024 10:34 AM IST
പണ്ടൊക്കെ പോലീസെന്ന് പറഞ്ഞാല്‍ തന്നെ ആളുകള്‍ക്ക് വലിയ ഭയമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഇരുകൂട്ടരും ചങ്ങാത്തത്തിലായി. പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളുടെ കാലത്ത്.

പലരും തങ്ങളുടെ പല പരാതികളും പോലീസിന്‍റെ ഔദ്യോഗിക പേജുകളിലൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. അവയില്‍ പലതും രസകരമായ കാര്യങ്ങളായിരിക്കും. പലതിനും അവര്‍ മറുപടിയും നല്‍കാറുണ്ട്.

ഇപ്പോഴിതാ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി പോലീസ് എക്സില്‍ പങ്കുവച ഒരു പോസ്റ്റ് വൈറലാകുന്നു. അതില്‍ കമന്‍റായി ഒരാള്‍ തന്‍റെ കാമുകിയെ കണ്ടെത്തി തരാന്‍ പോലീസിനോട് ആവശ്യപ്പെടുന്നു.

ശിവം ഭരദ്വാജ് എന്നയാളാണ് ഇത്തരത്തില്‍ പോസ്റ്റിട്ടത്. എന്നാല്‍ കാമുകിയെ വേണം എന്ന് പറഞ്ഞിട്ട ഇയാള്‍ താന്‍ സിംഗിള്‍ ആണെന്ന് എഴുതിയത് സിഗ്‌നല്‍ എന്ന് തെറ്റിച്ചെഴുതി. ഇക്കാര്യം ആളുകളില്‍ ചിരിപടര്‍ത്തി.

കമന്‍റിനോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹി പോലീസ് എഴുതി, "സര്‍, അവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാകും (അവർ എപ്പോഴെങ്കിലും കാണാതാവുകയാണെങ്കില്‍ മാത്രം). മാത്രമല്ല ബന്ധങ്ങളുടെ ഗ്രീന്‍ സിഗ്‌നല്‍ കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.

കൂടാതെ പുകയില ഉപയോഗത്തിന്‍റെ ദോഷവും അവര്‍ സൂചിപ്പിച്ചു. അതിനായി രണ്ട് ഇമോജി അവര്‍ പങ്കുവച്ചു. അതിലൊന്ന് "നിങ്ങള്‍ നിങ്ങളെ എങ്ങനെ കാണുന്നു' എന്ന തലക്കെട്ടോടെ ആയിരുന്നു. അതില്‍ നല്ല പല്ലുകളുമായി ചിരിക്കുന്ന ഇമോജിയാണുള്ളത്.

മറ്റൊന്നില്‍ "ലോകം നിങ്ങളെ എങ്ങനെ കാണുന്നു' എന്ന വാചകമാണുള്ളത്. അതില്‍ വളഞ്ഞ പല്ലുകളും ചീഞ്ഞ മോണകളുമുള്ള ഒരു സ്‌മൈലി കാണിക്കുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് ഡല്‍ഹി പോലീസ് എഴുതി, "പുകയില നിങ്ങളെ മാത്രമല്ല, നിങ്ങളുടെ പുഞ്ചിരിയെയും കൊല്ലുന്നു!.' എന്തായാലും തമാശയോടൊപ്പമുള്ള ഈ ബോധവത്ക്കരണം ഹിറ്റായിയിരിക്കുകയാണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.