"രാവിലെ പുഷ്പയെ തേക്കുമായിരിക്കും'; കണ്ടറിയാം
Thursday, May 23, 2024 2:20 PM IST
സ്റ്റെെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ആര്യ, ബണ്ണി, ഹാപ്പി, അങ്ങ് വൈകുണ്ഠാപുരത്ത് അങ്ങനെ നിരവധി ചിത്രങ്ങള്‍ നിമിത്തം മല്ലൂസിന്‍റെയും പ്രിയതാരമാണ് അദ്ദേഹം.

അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായ ചിത്രമായിരുന്നു പുഷ്പ. ഈ ചിത്രത്തിന്‍റെ വിജയത്തെതുടര്‍ന്ന് രണ്ടാംഭാഗവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. അടുത്തിടെ "പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയിരുന്നു.

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി റീല്‍സുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇപ്പോഴിതാ ഒരു കലാകാരന്‍ വേറിട്ടൊരു പുഷ്പ ഒരുക്കിയിരിക്കുന്നു. അയോധ്യയിലെ രാമജന്മഭൂമിയുടെ ഉദ്ഘാടനത്തിനിടെ ശ്രീരാമനെക്കുറിച്ചുള്ള കലാസൃഷ്ടികള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ഷിന്‍റു മൗര്യയാണ് ഈ കലാകാരന്‍.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ അദ്ദേഹം ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമായി നില്‍ക്കുന്നു. ശേഷം ഒരുപേപ്പറില്‍ പേസ്റ്റ് തേക്കുകയാണ്. പേസ്റ്റ് പല ആംഗിളില്‍ ചാലിച്ചശേഷം കാട്ടുമ്പോള്‍ അതിലെ ചിത്രം പുഷ്പയിലെ അല്ലുവിന്‍റേതാകുന്നു.

‌വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "പല്ലിന് പകരം അല്ലുവിനെ തേച്ച ചേട്ടന്‍ സൂപ്പര്‍' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.