സത്യസന്ധത നിമിത്തം രാജ്യത്തിന്‍റെ യശസുയര്‍ത്തിയ ബാലന്‍; കൈയടിച്ച് നെറ്റിസണ്‍
Friday, May 17, 2024 11:43 AM IST
സത്യസന്ധത എന്നത് ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. എല്ലായ്‌പ്പോഴും അതുയര്‍ത്തിക്കാട്ടുന്നവര്‍ വലിയ മാതൃകതന്നെയാണ്. പലരും തങ്ങളുടെ നേര് നിമിത്തം അനേകരുടെ ഹൃദയത്തില്‍ ഇടംനേടിയിട്ടുണ്ട്. പ്രവര്‍ത്തികള്‍ വലിയതായാലും ചെറുതായാലും അതിലെ സത്യസന്ധത മാനിക്കപ്പെടേണ്ടതുതന്നെയാണ്.

ഇപ്പോഴിതാ തന്‍റെ സത്യസന്ധത നിമിത്തം മറ്റൊരു രാജ്യത്തിന്‍റെ ആദരവ് കരസ്ഥമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ബാലകന്‍. മുഹമ്മദ് അയാന്‍ യൂനിസ് എന്ന കുട്ടിയാണ് ഇത്തരത്തില്‍ ദുബായിയില്‍ നമ്മുടെ രാജ്യത്തിന്‍റെ പേരുയര്‍ത്തിയത്.

അയാന്‍ പിതാവിനൊപ്പം ദുബായിയിലെ തെരുവിലൂടെ നടക്കുകയായിരുന്നു. അന്നേരം ഒരു വാച്ച് അവന്‍റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ആരുടെയോ വിലപിടിച്ച വാച്ച് നിലത്തുവീണുപോയതാണെന്ന് അവന് മനസിലായി. ആ കുട്ടി ഉടനടി ഈ വാച്ച് എടുത്ത് ദുബായി പോലീസിന് കൈമാറി.

പിന്നാലെ പോലീസുകാര്‍ വാച്ചിന്‍റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി വാച്ച് കൈമാറി. ഈ കുട്ടിയുടെ പ്രവൃത്തി ദുബായിയിലെ അധികൃതര്‍ക്ക് നന്നേ ബോധിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസിയുടെ നിര്‍ദേശപ്രകാരം അവര്‍ അയാന് ഒരു സമ്മാനം നല്‍കി.

മാത്രമല്ല ടൂറിസ്റ്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഉബൈദ് അല്‍ ജലാഫ്, ഡെപ്യൂട്ടി ലെഫ്. കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, ടൂറിസ്റ്റ് ഹാപ്പിനസ് വിഭാഗം തലവന്‍ കാപ്റ്റന്‍ ഷഹാബ് അല്‍-സാദി എന്നിവര്‍ ചേര്‍ന്ന് കുട്ടിക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി.

അയാന്‍റെ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായി. നിരവധിപേര്‍ കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യയുടെ പേരുയര്‍ത്തിയതില്‍ പലരും അയാനെ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.