"ഞാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും, നീയോ'; തട്ടിപ്പിനായി വിളിച്ചവനെ വട്ടംചുറ്റിച്ച് മുത്തശ്ശി
Tuesday, May 14, 2024 12:40 PM IST
ഫോണുകള്‍ സ്മാര്‍ട്ട് ആയെങ്കിലും ആളുകള്‍ അത്ര സ്മാര്‍ട്ട് ആയിട്ടില്ല എന്നതാണ് സത്യം. ഇങ്ങനെ പറയാന്‍ കാരണം ഈ ഫോണുകള്‍ വഴി ദിവസേന ആയിരക്കണക്കിന് ആളുകളെ ആണ് ചില തെമ്മാടികള്‍ പറ്റിക്കുന്നത്.

ഇത്തരം കുരുക്കുകളില്‍പ്പെട്ട പലര്‍ക്കും പണവും മാനവുമൊക്കെ പോയ എത്രയെത്ര വാര്‍ത്തകളാണ് നാം കാണുന്നത്. ഏറ്റവും ശല്യമായിട്ടുള്ള ഒന്ന് സ്‌കാം കോളുകള്‍ ആണ്. അജ്ഞാത നമ്പര്‍ ഒഴിവാക്കാം എന്ന് ചിന്തിച്ചാല്‍ പല പ്രധാന കോളുകളും നഷ്ടമാകുമല്ലൊ. അതിനാല്‍ പലരും മിക്ക കോളും അറ്റന്‍ഡ് ചെയ്യും.

അതിനിടയില്‍ സ്പാം നമ്പരുകളും ഉണ്ടാകും. എന്നാല്‍ എല്ലാവരെയും പറ്റിച്ച് തങ്ങള്‍ക്ക് താരങ്ങളാകാം എന്ന് ചിലര്‍ ധരിക്കുന്നത് വെറുതെയാണ്. ഇത്തരം ക്രിമിനലുകളെ വട്ടംചുറ്റിച്ച പലരുമുണ്ട്.

അത്തരത്തിലുള്ള ഒരാളാണ് അമേരിക്കയിലെ സൗത്ത് കരോലിന നിവാസിയായ "ബുമ്മ'. ആളിന് വയസ് 92 ഉണ്ട്. എന്നാല്‍ നല്ല സ്മാര്‍ട്ടാണെന്നാണ് ചെറുമകള്‍ ചെയെന്‍ ടോണി പറയുന്നത്. ഈ വയോധികയുടെ ഫോണിലേക്കും നിരവധി സ്‌കാം കോളുകള്‍ വരാറുണ്ടത്രെ.

എന്നാല്‍ കുസൃതിക്കാരിയായ ബുമ്മ അവരെ കുഴയ്ക്കുമത്രെ. ഒരിക്കല്‍ തന്നെ പറ്റിക്കാന്‍ വിളിച്ചയാളിനോട് അയാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടൊ എന്ന് ബുമ്മ ചോദിച്ചു. യേശുക്രിസ്തു വേഗത്തില്‍ വരുമെന്നും താന്‍ മേഘങ്ങളില്‍ എടുക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. വിളിച്ചവനോട് സുവിശേഷം പറഞ്ഞുതുടങ്ങിയപ്പോള്‍ അയാള്‍ ആകെ കുഴങ്ങി. ഒടുവില്‍ ഫോണ്‍വച്ചിട്ട് പോയി

മറ്റൊരിക്കല്‍ ഒരു യുവതി ബുമ്മയുടെ പ്രിയപ്പെട്ട ആരോ കാര്‍ അപകടത്തില്‍പ്പെട്ടെന്നും കേസ് ഒതുക്കാന്‍ പണം വേണമെന്നും പറഞ്ഞ് വളിച്ചു. ഈ സമയം ബുമ്മ ഒരു കള്ളക്കരച്ചില്‍ നടത്തി. "ഉള്ള പണം താ' എന്നു പറഞ്ഞിരുന്ന തട്ടിപ്പുകാരിക്ക് ഒടുവില്‍ തോറ്റോടേണ്ടി വന്നു.

മറ്റൊരുവട്ടം തന്നെ പറ്റിക്കാന്‍ ശ്രമിച്ച ആളിനോട് ഡിസ്‌ക്കൗണ്ട് ചോദിച്ച് ബുമ്മ ആളിനെ വട്ടംകറക്കി. ബുമ്മയുടെ ഇത്തരം മറുപടികള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായി മാറി. "ഇത്തരം തട്ടിപ്പുകാരെ അതേ നാണയത്തില്‍ കളിയാക്കുന്ന മുത്തശ്ശി ഒരു കില്ലാഡി തന്നെ' എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.