പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുത്തു; അതും 82-ാം വയസില്‍
Saturday, May 11, 2024 4:06 PM IST
ജിമ്മില്‍ പോവുക എന്നത് ഇപ്പോള്‍ സര്‍വസാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. കൂടുതലായും യുവാക്കളാണ് ജിമ്മില്‍ എത്തുക. അവര്‍ക്ക് ആരോഗ്യത്തോടൊപ്പം സൗന്ദര്യം സങ്കല്‍പം കൂടിയാണ് ജിം.

നാല്‍പതുകള്‍ കടന്ന പുരുഷന്‍മാരും ധാരാളമായി ജംനേഷ്യത്തിലേക്ക് പോകാറുണ്ട്. സമീപകാലത്തായി സ്ത്രീകളും ഇവിടേയ്ക്ക് കൂടുതലായി എത്തുന്നു.

എന്നാല്‍ തന്‍റെ 82 -ാം വയസില്‍ ജിമ്മില്‍ എത്തിയ ഒരു സ്ത്രീയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനിയായ കിട്ടമ്മാള്‍ ആണ് ഈ താരം. കഴിഞ്ഞയിടെ കോയമ്പത്തൂരിലെ കുനിയമുത്തൂരില്‍ നടന്ന "സ്ട്രോംഗ് മാന്‍ ഓഫ് സൗത്ത് ഇന്ത്യ' മത്സരത്തില്‍ അഞ്ചാം സ്ഥാനം നേടിയാണ് അവര്‍ ശ്രദ്ധാതാരമായത്.

17 സ്ത്രീകളുമായി മത്‌സരിച്ചാണ് അവര്‍ അഞ്ചാമത് എത്തിയത്. അതും 30 വയസില്‍ താഴെയുള്ളവരായിരുന്നു ബാക്കി എല്ലാ മത്‌സരാര്‍ഥികളും.

അവരുടെ ചെറുമകന്‍ രോഹിത് ജിമ്മില്‍ പോകാന്‍ തുടങ്ങിയതാണ് കിട്ടമ്മാളിനെയും സ്വാധീനിച്ചത്. മൂത്ത ദമ്പതികളുടെ മറ്റൊരു ചെറുമകന്‍ എസ്. റിതിക് ദേശീയ തലത്തിലുള്ള പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ കൂടിയാണ്.

ഇവര്‍ ഭാരമുയര്‍ത്തുന്നതുപോലെ താനും ഭാരം ഉയർത്തുമല്ലൊ എന്ന് വയോധിക ചിന്തിച്ചു. കാരണം 25 കിലോഗ്രാം അരി ബാഗുകളും ദിവസേന 25 കുടം വെള്ളവും അവര്‍ ചുമക്കുമായിരുന്നത്രെ. അതോടെ ആത്മവിശ്വാസമായി. ആദ്യം അല്‍പം ഭാരം ഉയര്‍ത്തി. പിന്നീട് ക്രമേണ ഭാരം വര്‍ധിപ്പിച്ചു.

മാത്രമല്ല ഭക്ഷണക്രമത്തില്‍ കിട്ടമ്മാള്‍ മാറ്റം വരുത്തി. ഫിംഗര്‍ മില്ലറ്റ്, പേള്‍ മില്ലറ്റ്, മുട്ട, മുരിങ്ങ സൂപ്പ്, വേവിച്ച പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കിയ ആരോഗ്യകരമായ കഞ്ഞി അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു. ഇനി കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും ദേശീയ, സംസ്ഥാന തല ഡെഡ്‌ലിഫ്റ്റിംഗ് മത്സരങ്ങളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുകയാണ് കിട്ടമ്മാള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.