• Logo

Allied Publications

Americas
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്ക്വിറ്റ് പോലീസ്
Share
മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ ലിഫ്റ്റ് യാത്രാസൗകര്യം നൽകാനൊരുങ്ങി മെസ്ക്വിറ്റ് പോലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ വീട്ടിലെത്തിക്കാൻ സഹായിക്കുന്നതിനായി പുതിയൊരു പദ്ധതിക്ക് മെസ്ക്വിറ്റ് പോലീസും അസോസിയേഷനും ചേർന്ന് തുടക്കം കുറിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകൾ വർധിക്കുകയും, ഇത്തരം ഡ്രൈവർമാർ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പരിപാടിക്ക് തുടക്കമിട്ടത്. . ‘Mothers Against Drunk Driving (MADD)’ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മെസ്ക്വിറ്റിൽ രണ്ട് വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറി അപകടങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ ആർക്കും പരുക്കില്ല. എന്നാൽ ഈ രണ്ട് കേസുകളിലെയും ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി.

ഈ വർഷം ഇതുവരെ 782 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 620 ആയിരുന്നു. ഈ വർഷം മെസ്ക്വിറ്റിൽ നടന്ന അപകടങ്ങളിൽ 70 ശതമാനത്തിനും കാരണം മദ്യപിച്ച് വാഹനമോടിച്ചവരാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ’ഞങ്ങളുടെ കൈയിൽ നിന്ന് പണം ചെലവഴിച്ചാണെങ്കിൽ പോലും ഒരു അപകടം ഒഴിവാക്കാനോ ഒരു ജീവൻ രക്ഷിക്കാനോ കഴിഞ്ഞാൽ അത് വിലമതിക്കാനാവാത്തതാണ്,’ മെസ്ക്വിറ്റ് പോലീസ് അസോസിയേഷൻ പ്രസിഡന്‍റ് ബ്രൂസ് സെയിൽസ് പറഞ്ഞു.

പോലീസ് അസോസിയേഷൻ 5,000 "Don't Drink then Drive" കോസ്റ്ററുകൾ ഇതിനകം തയാറാക്കിയിട്ടുണ്ട്. മദ്യപിക്കുന്നവർക്ക് ഡ്രൈവർമാരാകാതെ യാത്രികരാകാൻ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. ഈ കോഡ് സ്കാൻ ചെയ്യുമ്പോൾ ’ലിഫ്റ്റ് ആപ്പ് ’ തുറക്കുകയും സൗജന്യ യാത്രക്ക് അവസരം ലഭിക്കുകയും ചെയ്യും.

"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്.
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്‍റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സ
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു.
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി.
അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു.
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില്‍ പരേതനായ ജോസഫ് സാറിന്‍റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു.
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്.
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്