• Logo

Allied Publications

Middle East & Gulf
നിമിഷപ്രിയയ്ക്ക് മാപ്പില്ല; കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ
Share
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകൾക്കു തിരിച്ചടി. നിമിഷപ്രിയയ്ക്കു മാപ്പു നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.

വധശിക്ഷ നടപ്പാക്കുന്നതുവരെ മുന്നോട്ടുപോകുമെന്നും ഒരുവിധത്തിലുമുള്ള ഒത്തുതീർപ്പുധാരണകൾ അംഗീകരിക്കില്ലെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവയ്ക്കുമെന്നു പ്രതീക്ഷിച്ചില്ലെന്നും വധശിക്ഷ നടപ്പാക്കുന്നതുവരെ കേസിൽനിന്നു പിന്നോട്ടില്ലെന്നും സത്യം മറക്കാൻ സാധിക്കില്ലെന്നും വൈകിയാലും വധശിക്ഷ നടപ്പാകുമെന്നും ഫത്താഹ് മഹ്ദി കുറിപ്പിൽ പറഞ്ഞു.

ഒരു ഒത്തുതീർപ്പു വ്യവസ്ഥകൾക്കു തയാറല്ലെന്നും ദയാധനം ആവശ്യമില്ലെന്നും ഫത്താഹ് മഹ്ദി അറിയിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, തലാലിന്‍റെ കുടുംബത്തിലെ മറ്റു പലരും നിമിഷപ്രിയയ്ക്കു മാപ്പു നൽകാൻ തയാറാണെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

സഹോദരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നു സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. അതേസമയം, പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. യെമനിൽ ഇതു ക്രമസമാധാനപ്രശ്നങ്ങൾക്കു സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നതകേന്ദ്രങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സി.വി. പദ്മരാജന് അനുശോചനം രേഖപ്പെടുത്തി ഐവൈസിസി ബഹറിന്‍.
മനാമ: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി.വി.
മധുരം മലയാളം വേനലവധി ക്യാമ്പിന് സമാപനമായി.
അൽ ഐൻ: അൽ ഐൻ മലയാളി സമാജവും ഇന്ത്യൻ സോഷ്യൽ സെന്‍ററും ചേർന്ന് സംഘടിപ്പിച്ച 25ാമത് മധുരം മലയാളം വേനലവധി ക്യാമ്പിന് സ
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും.
ദുബായി: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും.
പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം: ജെ.കെ. മേനോന്‍.
ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്‍റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമ
തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ.
മനാമ: കനത്ത ചൂടിൽ തൊഴിൽ ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ