• Logo

Allied Publications

Delhi
മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ മകൻ അച്ഛനെ വെടിവച്ചു കൊന്നു
Share
ന്യൂഡൽഹി: വാഹനത്തിന്‍റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപുർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്.

സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്‍റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.

ആറു മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്‌ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്.

ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി. വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്‍റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.

കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

മതബോധന വർഷത്തിന്‍റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു.
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതബോധന വർഷത്തിന്‍റെ രൂപതാതല ഉദ്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
ഡിഎംഎ കലോത്സവം: സംസ്ഥാനതല മത്സരങ്ങൾ നവംബറിൽ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം സംസ്ഥാനതല മത്സരങ്ങൾ വികാസ്‌പുരി കേരളാ സ്‌കൂളിൽ നവംബർ എട്ട്, ഒമ്പത് തീയത
ഡൽഹിയിൽ ഇന്തോ റുവാണ്ടൻ സാംസ്കാരിക സന്ധ്യ അരങ്ങേറി.
ന്യൂഡൽഹി: ലോക സമാധാനത്തിന് കലയെ ഉപയോഗപ്പെടുത്തുക എന്ന സന്ദേശം ഊട്ടിയുറപ്പിച്ച് റുവാണ്ടൻ ഹൈക്കമ്മീഷനും ഡൽഹി ചാവറ
ഇന്‍ഡോര്‍ സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തലിക് അസോസിയേഷന്‍(ഐഎംസിഎ) ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രല
പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും.
ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻ