• Logo

Allied Publications

Middle East & Gulf
കേളി സർഗസംഗമം സംഘടിപ്പിച്ചു
Share
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 12ാം കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിന്‍റെ ഭാഗമായി "സർഗസംഗമം 2025' എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂണിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

അസീസിയ ഗ്രേറ്റ്‌ ഇന്‍റർനാഷണൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച പരിപാടി ഏരിയയിലെ വിവിധ യൂണിറ്റിലെ മെമ്പർമാരെ ഉൾപ്പെടുത്തി വടംവലി, ഷൂട്ട്‌ഔട്ട്‌, കാരംസ്, ചെസ് തുടങ്ങിയ വിവിധയിനം പരിപാടികൾ അരങ്ങേറി.

കാരംസ് മത്സരത്തിൽ അസീസിയ യൂണിറ്റ് അംഗങ്ങളായ ഷബീറലി ഒന്നാം സ്ഥാനവും പ്രബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ് മത്സരത്തിന്‍റെ ഫൈനൽ റൗണ്ടിൽ മനാഹ് യൂണിറ്റ് അംഗങ്ങൾ തമ്മിൽ മാറ്റുരച്ചതിൽ സുഭാഷിനെ പരാജയപ്പെടുത്തി ഫായിസ് വിജയിയായി.

ഫുട്ബോൾ ഷൂട്ടൗട്ട് മത്സരത്തിൽ അൽഫനാർ യൂണിറ്റ് അംഗം ചാക്കോ ഒന്നാം സ്ഥാനവും അസീസിയ യൂണിറ്റ് അംഗം സുബീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കസേര കളിയിൽ മനാഹ് യൂണിറ്റ് അംഗങ്ങളായ സ്വാലിഹ് ഒന്നാമതും ഫായിസ് രണ്ടാമതായും ഫിനിഷ് ചെയ്തു.

ലെമൺ സ്പൂൺ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം സൂരജ് ഒന്നാം സ്ഥാനത്തും അസീസിയ യൂണിറ്റ് അംഗം നൗഷാദ് രണ്ടാം സ്ഥാനത്തും എത്തി. സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ മനാഹ് യൂണിറ്റ് അംഗം ഫായിസ്, അസീസിയ യൂണിറ്റ് അംഗം അജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വാശിയേറിയ വടംവലി മത്സരത്തിൽ അൽഫാനാർ യൂണിറ്റിനെ പരാജയ പെടുത്തി സിമന്‍റ് യൂണിറ്റ് വിജയികളായി. അസീസിയ ഏരിയ പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച പരിപാടി കേളി ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

കേളി ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, സെക്രട്ടറിയേറ്റ് അംഗം കാഹിം ചെളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫർ ഖാൻ, പ്രദീപ് കൊട്ടാരത്തിൽ, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ, കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ആക്‌ടിംഗ് കൺവീനർ ഷെബി അബ്‌ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അസീസിയ ഏരിയ സെക്രട്ടറി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സുഭാഷ് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി എന്നിവർ സന്നിഹിതരായിരുന്നു.

ഏരിയ സമ്മേളനത്തിന്‍റെ ലോഗോ ഡിസൈൻ ചെയ്ത മലപ്പുറം അരിപ്ര സ്വദേശിയും അസീസിയ ഏരിയ രക്ഷാധികാരി സമിതി മുൻ അംഗം റഫീഖ് അരിപ്രയുടെ മകനുമായ റസലിനും സർഗസംഗമം പരിപാടിയുടെ മത്സരങ്ങൾ നിയന്ത്രിച്ച കേളി മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗം റിയാസ് പള്ളാട്ടിനുമുൾപ്പെടെ വിജയികൾക്ക് പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി സുധീർ പോരേടം, പ്രസിഡന്‍റ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, മുൻ സെക്രട്ടറി റഫീഖ് ചാലിയം, മുൻ പ്രസിഡന്‍റ് ഷാജി റസാഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില