• Logo

Allied Publications

Europe
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
Share
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.

മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്‍റെ മധ്യസ്ഥയായ ദൈവമാതാവിന്‍റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്. 28, 29 തീയതികളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് തിരുനാൾ നടക്കുന്നത്.

ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്‍റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്‍റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.