• Logo

Allied Publications

Middle East & Gulf
മസ്കറ്റ് മലയാളികളുടെ ഹ്രസ്വചിത്രം "പാറു' പ്രദർശിപ്പിച്ചു
Share
തിരുവനന്തപുരം: വേൾഡ് മലയാളി ഫെഡറേഷന്‍റെ ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി മസ്കറ്റ് മലയാളികൾ നിർമിച്ച പാറു എന്ന ഹ്രസ്വചിത്രം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.

സൂര്യ കൃഷ്ണമൂർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ സീ പ്രൈഡ് എൽഎൽസി എംഡി മുഹമ്മദ് അമീൻ, നൂർ പ്രെസ്റ്റീജ് എംഡി സജിമോൻ ജോർജ് എന്നിവരാണ് ചിത്രം നിർമിച്ചത്.

ഭാവലയ സ്ഥാപകനും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ.ജെ. രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.



മലയാളം മിഷൻ ചെയർമാൻ കവി മുരുകൻ കാട്ടാക്കട, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, എക്സൈസ് ജോയിന്‍റ് കമ്മിഷണർ ഷിബു .വി, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം,

വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഹരീഷ് നായർ, തലശേരി മുൻ മുനിസിപ്പൽ കൗൺസിലറും ദൃശ്യകല സാംസ്‌കാരിക വേദി ചെയർമാൻ ഇ.എം. അഷ്‌റഫ്‌ തുടങ്ങി നിരവധി കലാസാംസ്‌കാരിക പ്രതിനിധികൾ സന്നിഹിതരായിരുന്നു.

ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് റഫീഖ് മരക്കാർ, ഹ്രസ്വചിത്രത്തിന്‍റെ രചയിതാവും സംവിധായകനുമായ കബീർ യൂസഫ്, ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.



ലഹരി ഉപയോഗം വ്യക്തി ജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങളെക്കാൾ മനോവ്യഥയും സാമൂഹികമായ ഒറ്റപ്പെടലും നേരിടേണ്ടി വരുന്ന അച്ഛനമ്മമാരുടെ കഥയാണ് 37 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വിവരിക്കുന്നത്.

ഒമാനിലെ അറിയപ്പെടുന്ന കലാകാരന്മാരായ അനിത രാജനും സോമസുന്ദരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. കിരൺ ഹരിപ്രസാദ്, അഷർ ഷാ, അശോക് കുമാർ, മാസ്റ്റർ വിശ്രുത്, റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട്, ആശാ കിരൺ എന്നിവരും കഥാപാത്രങ്ങളാണ്.

"അമ്മമാരുടെ കണ്ണീരുണങ്ങാത്ത കാമ്പസുകൾക്ക് ഒരു ബാഷ്പാഞ്ജലി' എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന പാറു പറയുന്നത് പ്രവാസ ഭൂമിയിൽ മാനസിക നില തെറ്റിയ ഒരു അമ്മയുടെ കഥയാണ്.

വിഷ്ണു വേണുഗോപാൽ ആണ് കാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പിസി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കണ്സൾറ്റന്‍റുമാണ്.

പാക്കിസ്ഥാനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ്. ദാർസൈത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു.

റിക്കോർഡിംഗ്: അജി കൃഷ്ണ, പശ്ചാത്തല സംഗീതം: ഗൗതം, ഡബ്ബിംഗ്: നിസാം മേലോഡിയം എന്നിവരും ആണ്.

ഇവരെക്കൂടാതെ, വിവേക്, അർജുൻ, അമ്മു തുടങ്ങിയവരും തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ തീർഥന, ദേവിക മഹേഷ്‌, ശ്രീരാഗ് ദിനേശ്, അമർനാഥ്‌, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്‌, അനയ, രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില