• Logo

Allied Publications

Africa
നൈജീരിയയിൽ 200 പേർ കൊല്ലപ്പെട്ടു
Share
അബുജ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ക്രൈസ്തവരാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്.

പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേരെ കാണാതായി. പരിക്കേറ്റ അനവധി പേർക്ക് വൈദ്യസഹായം ലഭിച്ചിട്ടില്ല. ബെന്യു സംസ്ഥാനത്തു കൊല്ലപ്പെട്ടവർക്കായി ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പ പ്രാർഥിച്ചു.

ബെന്യു സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടു. ഫുലാനി ഇസ്ലാമിക ഭീകരരാണ് പ്രദേശത്ത് ആക്രമണം നടത്തുന്നത്.

ബെന്യുവിൽ കഴിഞ്ഞ മാസം ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ
മാലിയിൽ ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.
ന്യൂഡൽഹി: മാലിയിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി.
സാംബിയയിൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരു
മോദിക്ക് ഘാനയുടെ പരമോന്നത പുരസ്കാരം.
അക്കാര: ഇന്ത്യ ലോകത്തിന്‍റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.