• Logo

Allied Publications

Europe
കാരുണ്യത്തിന്‍റെ കരസ്പർശവുമായി "വീടൊരുക്കാം വാഴ്‌വിലൂടെ' ഒക്‌ടോബർ നാലിന്
Share
ലണ്ടൻ: യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ "വാഴ്‌വ് 2025' ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇത്തവണ ജീവകാരുണ്യത്തിന്‍റെ കെെയോപ്പ് കൂടി ചാർത്താൻ തയാറെടുക്കുന്നു.

ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഇതിനായി വാഴ്‌വിന് ലഭിക്കുന്ന സംഭാവനകളിൽ നിന്ന് പത്ത് ലക്ഷം രൂപ കൂടുതലായി കണ്ടെത്താനാണ് വാഴ്‌വ് 2025ന്‍റെ നാഷണൽ കമ്മിറ്റി ലക്ഷ്യം വയ്ക്കുന്നത്.

വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ. സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.

ഒക്ടോബർ നാലിന് ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിലാണ് വാഴ്‌വ് നടക്കുന്നത്. ദിവ്യകാരുണ്യ ആരാധന, കുർബാന, യുവാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേക ഇന്‍റർ സെഷനുകൾ, പൊതുസമ്മേളനം യുകെയിലെ 15 ക്നാനായ മിഷനുകളിൽ നിന്നുള്ള കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാപരിപാടികൾ തുടങ്ങി ഒരു ദിവസം നീണ്ടു നിൽക്കുന്ന വാർഷിക സംഗമത്തിലേക്ക് ഒരു കുടുംബത്തിന് 20 പൗണ്ടാണ് പ്രവേശന നിരക്ക്.

സിംഗിൾ പ്രവേശനത്തിന് 10 പൗണ്ട് ആണ്. ഇന്‍റർനാഷനൽ സ്റ്റുഡൻസിനും നാട്ടിൽ നിന്നും സന്ദർശകരായി എത്തിയിരിക്കുന്ന മാതാപിതാക്കൾക്കും പ്രവേശനം സൗജന്യമാണ്. അതാത് മിഷൻ ട്രസ്റ്റിമാരെയോ വൈദികനെയോ സമീപിച്ച് പ്രവേശനം ഉറപ്പാക്കാം.

ഏറ്റവും മിതമായ ടിക്കറ്റ് നിരക്കിൽ മുഴുവൻ ക്നാനായ കുടുംബങ്ങളേയും പങ്കെടുപ്പിക്കുക എന്നതാണ് മിഷൻ വിഭാവനം ചെയ്യുന്നത്. "വീടൊരുക്കാം വാഴ്‌വിലൂടെ' എന്ന സംരംഭത്തിന് കീഴിലാണ് ഭവനം നിർമിച്ചു നൽകുന്നത്.

ഫാ.സുനി പടിഞ്ഞാറേക്കര ചെയർമാനും അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും ഫാ. സജി തോട്ടം, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട്ട് ജോയിന്‍റ് കൺവീനറുമായുള്ള കമ്മിറ്റിയാണ് 2025 വാഴ്‌വിന് ചുക്കാൻ പിടിക്കുന്നത്.

ഫിനാൻസ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് റെമി പഴയിടത്ത്, എബി നെടുവാമ്പുഴ എന്നിവരാണ്.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.