• Logo

Allied Publications

Europe
ഫ്രെഡറിക് മേർട്സ് ജർമൻ ചാൻസലർ
Share
ബർലിൻ: ജർമൻ ചാൻസലറായി സിഡിയു നേതാവ് ഫ്രെഡറിക് മേർട്സ് തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയ മേർട്സ് രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് വിജയിച്ചത്.

ആകെയുള്ള 630 വോട്ടുകളിൽ 325 വോട്ടുകൾ നേടിയാണ് മേർട്സിന്‍റെ വിജയം. 316 വോട്ടുകളാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ജർമനിയുടെ പത്താമത് ചാൻസലറായി മേർട്സ് അടുത്ത ദിവസം സ്ഥാനമേൽക്കും.

ആദ്യ ഘട്ട വോട്ടെടുപ്പിൽ ആറ് വോട്ടിന്‍റെ അപ്രതീക്ഷിത പരാജയമാണുണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ചാൻസലർ സ്ഥാനാർഥി ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടിട്ടില്ല.

സുഗമമായി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മേർട്സിന്‍റെ പരാജയം അപ്രതീക്ഷിതമായി. ഇതോടെ ജർമൻ ഓഹരിവിപണിയും ഇടിഞ്ഞു. ജർമൻ കമ്പനികളുടെ സൂചിക 1.8 ശതമാനമാണ് ഇടിഞ്ഞത്.

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി വൈകിയായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. 630 വോട്ടുകളിൽ 316 വോട്ടുകളുടെ ഭൂരിപക്ഷമാണ് മേർട്സിന് ആവശ്യമായിരുന്നത്. ആദ്യഘട്ടത്തിൽ 310 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.

മെർട്സിന്‍റെ മുന്നണിക്ക് പാർലമെന്‍റിൽ 328 സീറ്റുകളാണുള്ളത്. ചാൻസലർ തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെയായതിനാൽ ആരാണ് കൂറുമാറിയതെന്ന് അറിയാൻ കഴിയില്ല.

മേർട്സിന്‍റെ പാർട്ടിയായ മധ്യവലതുപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനും ക്രിസ്ത്യൻ സോഷ്യൽ യൂണിയനും ചേർന്നുള്ള സഖ്യത്തെ നിലവിലെ ചാൻസലർ ഒലാഫ്‌ ഷൊൾസിന്‍റെ പാർട്ടിയായ മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റും പിന്തുണയ്ക്കുന്നുണ്ട്.

പുതിയ ചാൻസലറെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്. യുക്രെയ്ൻ യുദ്ധവും ജർമനിയുടെ സാമ്പത്തിക മാന്ദ്യവുമാണ് അതിൽ പ്രധാനപ്പെട്ടത്. തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാർട്ടിയുടെ വളർച്ചയാണ് മറ്റൊരു ആഭ്യന്തര പ്രശ്നം.

ഇതിനു പുറമേ ട്രംപ് ഭരണകൂടത്തിന്‍റെ വ്യാപാര നയവും പുതിയ ചാൻസലർക്ക് വെല്ലുവിളിയാകും.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.