• Logo

Allied Publications

Europe
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
Share
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന്‍റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 202526ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തത്.

ബിനോയി ജോസഫാണ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റ്. അമൃത കീലോത്ത് വൈസ് പ്രസിഡന്‍റ്, ദിൽജിത്ത് എ.ആർ സെക്രട്ടറി, സോണാ ക്ലെറ്റസ് ജോയിന്‍റ് സെക്രട്ടറി, ലിബിൻ ജോർജ് ട്രഷറർ സ്ഥാനങ്ങൾ വഹിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്റർ സ്ഥാനത്ത് തുടരും.

ഡോ. പ്രീതി മനോജ്, ഹർഷ ഡോമിനിക്, അലീന കെ. സാജു, ഡോയൽ രാജു എന്നിവരെ കമ്യൂണിറ്റി റപ്രസന്‍റേറ്റീവുകളായി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ലെസൻ, ഇവാന ബിനു വർഗീസ് എന്നിവർ യൂത്ത് റെപ്രസന്‍റേറ്റീവുമാരായി പ്രവർത്തിക്കും.

നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പാക്കുന്നത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരേ ശക്തമായ കാമ്പയിന് അസോസിയേഷൻ തുടക്കം കുറിച്ചിട്ടുണ്ട്.

പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിന്‍റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തനപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

അസോസിയേഷന്‍റെ അംഗങ്ങൾക്കായി ബാഡ്മിന്‍റൺ കോച്ചിംഗ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു.

ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാലന്‍റ് ഷോയും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രശംസ നേടി.

അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മേയ് 10ന് ഇന്‍റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിച്ചു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.