• Logo

Allied Publications

Europe
പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; "ഭാവഗീതം’ ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് സംഗീതാദരവായി
Share
പൂൾ: മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം "ഭാവഗീതം’ ഫ്ളാഷ് മ്യൂസിക്കൽ നൈറ്റ് നടത്തി സംഗീതാദരവ് നൽകി. വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് യുകെയിലെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നാണ് സംഗീതാർച്ചന അർപ്പിച്ചത്. പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

വൈകുന്നേരം 6.30ന് ആരംഭിച്ച പരിപാടി രാത്രി 11 വരെ നീണ്ടുനിന്നു. കലാഭവൻ ബിനു "നീലഗിരിയുടെ സഖികളെ’ എന്ന ഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മറ്റ് ഗായകരും ജയചന്ദ്രന്‍റെ ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.



മഴവിൽ സംഗീതം സംഘടിപ്പിച്ച പരിപാടിയിൽ നൃത്തവും മിമിക്സ് പരേഡും ഉൾപ്പെടെ മറ്റു പല കലാപരിപാടികളും അരങ്ങേറി. ഇതര സംസ്ഥാനങ്ങളിലെ ഗായകർ വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു.

മഴവിൽ സംഗീതം എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതപരിപാടിയുടെ ടീസർ ഈ പരിപാടിയിൽ പ്രദർശിപ്പിച്ചു. ജൂൺ 14നാണ് അടുത്ത പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രേസ് മെലോഡീസിന്‍റെ ഉണ്ണികൃഷ്ണന് ഭാവഗീതം പുരസ്കാരം നൽകി. മുഖ്യ കോഓർഡിനേറ്റർ അനീഷ് ജോർജാണ് പുരസ്കാരം സമ്മാനിച്ചത്.

ഗ്രേസ് മെലഡീസ് ഹാംപ്ഷെർ ഒരുക്കിയ എൽഇഡി ലൈറ്റ്, സൗണ്ട് സിസ്റ്റം പരിപാടിയെ ആകർഷകമാക്കി. മഴവിൽ സംഗീതത്തിനുവേണ്ടി അനീഷ് ജോർജ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾ അവസാനിച്ചു.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.