• Logo

Allied Publications

Europe
ബീന മാത്യു ചമ്പക്കരയ്ക്ക് ചൊവാഴ്ച മാഞ്ചസ്റ്റർ സമൂഹം വിടയേകും
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ കാൻസർ ബാധയ‌െ തു‌ടർന്ന് അന്തരിച്ച ബീന മാത്യു(53) ചൊവാഴ്ച മാഞ്ചസ്റ്റർ സമൂഹം വിടയേകും. ബീനയുടെ ആഗ്രഹമനുസരിച്ചാണ് കുടുംബാംഗങ്ങൾ സംസ്‌കാരം ഇവിടെ നടത്തുവാനാൻ തീരുമാനിക്കുകയായിരുന്നു.

സംസ്കാരത്തിൽ പങ്കെടുക്കുവാൻ ബീനയുടെ അടുത്ത കുടുംബാംഗങ്ങൾ നാട്ടിൽനിന്നും എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഫ്യൂണറൽ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിലെത്തിച്ചു അവിടുത്തെ സഹജീവനക്കാർ നൽകുന്ന അന്തിമോപചാരങ്ങൾക്കുശേഷം മൃതദേഹം 10ന് ട്രാഫോർഡിലെ സെയിന്റ് ഹ്യൂഗ് ഓഫ് ലിങ്കൻ ആർസി പള്ളിയിൽ എത്തിചേരും.

മാഞ്ചെസ്റ്റെർ ക്നാനായ മിഷൻ കോഓർഡിനേറ്റർ ഫാ. സുനി പടിഞ്ഞാറേക്കരയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷയും തുടർന്ന് പള്ളിയിൽവച്ചുതന്നെ പൊതുദർശനവുമുണ്ടാവും.

തുടർന്ന് ഉച്ചതിരിഞ്ഞു 1.45ന് മാഞ്ചസ്റ്ററിലെ സതേൺ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതായിരിക്കും. നാട്ടിൽ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമായ പരേത മള്ളുശേരി മുതലക്കോണത് മാത്യു മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

2003ലായിരുന്നു ബീന നഴ്‌സായി മാഞ്ചസ്റ്ററിലെ എംസ്റ്റോൺ കോട്ടേജ് നഴ്സിംഗ് ഹോമിൽ ആദ്യമായി എത്തുന്നത്. തുടർന്ന് സ്വിണ്ടനിലുള്ള ഓക്വുഡ് നഴ്സിംഗ് ഹോംമിലും എക്കൽസിലെ ബൂപ കെയർ ഹോമിലും ജോലിചെയ്ത ബീന പിന്നീട് മാഞ്ചസ്റ്റർ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷൗ എൻ എച്ച്എസ് ഹോസ്പിറ്റലിലെ ഹെഡ് ആൻഡ് നെക്ക് വാർഡ് ഒന്പതിലേക്ക് മാറുകയായിരുന്നു.

മരണമടയുമ്പോൾ അതെ ട്രസ്റ്റിനു കീഴിലുള്ള ട്രാഫോർഡ് ജനറൽ ഹോസ്പിറ്റലിലെ വാർഡ് 11 സ്ട്രോക്ക് യൂണിറ്റിൽ ജോലിചെയ്തു വരികയായിരുന്നു. മാഞ്ചസ്റ്ററിലെ സെന്‍റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം.

കഷ്ടപ്പാടുകളുടെ കാലഘട്ടങ്ങളിൽ അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും അതിലുപരി ജീവിതത്തിലെ പല വെല്ലുവിളികളെ മനോധൈര്യത്തിലൂടെയും നേരിട്ടുകൊണ്ട് ജീവിതവിജയം നേടിയയാളായിരുന്നു ബീന.

പലപ്പോഴും അലട്ടിക്കൊണ്ടിരുന്നു അസുഖങ്ങളെ എത്ര ധൈര്യത്തോടെയും ഷെമയോടെയുമാണ് ബീന നേരിട്ടിരുന്നതെന്നു അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതുമാണ്.

കൂടെ ജോലി ചെയ്തിരുന്നവരോടും സുഹൃത്തുക്കളോടും ബീന കാട്ടിയിരുന്ന സ്നേഹവും ബഹുമാനവും ആർക്കും മാതൃകാപരമായിരുന്നുവന്നു സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറിയിലെ ജീവനക്കാരനായ മാത്യു ചുമ്മാർ ചമ്പക്കരയാണ് ബീനയുടെ ഭർത്താവ്. മക്കളായ എലിസബത്തും ആൽബെർട്ടും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥികളും ഇളയമകൾ ഇസബെൽ എംസ്റ്റോൺ ഗ്രാമർ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാര്ഥിയുമാണ്.

ട്രാഫൊർഡിലെ സാമൂഹികവും മതപരവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളിലും ബീനയുടെ കുടുംബം നൽകിയിട്ടുള്ള സംഭാവനകൾ എടുത്തുപറയത്തക്കതായിരുന്നു എന്ന് ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഷിജു ചാക്കോ അറിയിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ ബീനയുടെ സംസ്കാരകർമങ്ങൾ ഏറ്റവും ആദരവോടെയും ഉചിതമായ രീതിയിലും നടത്തുവാൻ സമൂഹം തയാറായി കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു. ബീന മാത്യുവിന്റെ ശവസംസ്‌കാരം ലൈവ് കാണുവാൻ താഴെകാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

https://youtube.com/live/pL9wlJolcgg

സംസ്കാര സമയ ക്രമീകരണങ്ങൾ താഴെ: St. Hugh of Lincoln RC church 110 Glastonbury Road Stretford, Manchester M32 9PD.

Cemetery: Southern Cemetery 212 Barlow Moor Road Manchester M21 7GL.

Contact: (Shiju) 07828612727.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.