• Logo

Allied Publications

Europe
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Share
ലണ്ടന്‍: കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച് ലണ്ടന്‍ മലയാള സാഹിത്യവേദി നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ക്ക് പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റര്‍, ഒമാനിലെ മലയാള മിഷന്‍ പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ഡോ. ജെ.രത്നകുമാര്‍ എന്നിവര്‍ അര്‍ഹരായി.


പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 12ന് വൈകുന്നേരം നാലിന് കോട്ടയം ഐഎംഎ ഹാളില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോഓര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സന്ധ്യ 2025 എന്ന പ്രോഗ്രാമില്‍ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സാന്നിധ്യത്തില്‍ നല്‍കും.

കോട്ടയം സ്വദേശിയായ മാടവന ബാലകൃഷ്ണ പിള്ള കല സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പകരം വെക്കാനാവാത്ത വ്യക്തിയാണ്. 41 വര്‍ഷക്കാലം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റ് ആയിരുന്നു.

തിരക്കിനിടയില്‍ എന്ന തന്‍റെ കോളം വളരെ പ്രസിദ്ധമാണ്. ഏകദേശം 15000 ലേഖനങ്ങളും എട്ട് പുസ്തകങ്ങളും രചിച്ച മാടവന ബാലകൃഷ്ണ പിള്ള 25 വര്‍ഷം ജേര്‍ണലിസം അധ്യാപകനും ഗാന്ധിജി യൂണിവേഴ്‌സിറ്റി അടക്കം നിരവധി കലാശാലകളില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം വിഭാഗ മേധാവിയും ആയിരുന്നു.

യുകെയിലെ ബേസിംഗ് സ്റ്റോക്ക് ബറോ മുന്‍ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന പ്രഭാഷകനും പ്രമുഖസംരംഭകനും കൂടിയായ ഡോ.അജി പീറ്റര്‍ നിരവധി നാടകങ്ങള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

നല്ലൊരു അഭിനേതാവും കൂടിയായ അജി പീറ്റര്‍ കലാ പ്രവര്‍ത്തങ്ങള്‍ക്ക് ഒപ്പം സാമൂഹ്യ രംഗത്തും വളരെ സജീവമായി ഇടപെടുന്നു.

കണ്ണൂര്‍ സ്വദേശിയായ ഡോ.ജെ രത്നകുമാര്‍ ഒമാനില്‍ താമസിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്. വര്‍ഷങ്ങളായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്.

നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ അദ്ദേഹം നിലവില്‍ ലോക കേരള സഭാംഗവും മലയാള മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്‍റായും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

ലണ്ടന്‍ മലയാള സാഹിത്യവേദി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിബി ഗോപാലന്‍ പുരസ്‌കാരസന്ധ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. കേരളത്തിലെ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി സന്തോഷ് ഫിലിപ്പ് നന്തികാട്ട് പ്രവര്‍ത്തിച്ചുവരുന്നു.

ബ്രിട്ടൻ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്ണൻ മത്സരിക്കും.
ലണ്ടൻ: മേയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്‍ണൻ കൺസർവ
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്‌ട്ര വനിതാ ദിനാഘോഷം; വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘേ
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ലണ്ടന്‍: കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ച് ലണ്ടന്‍ മലയാള സാഹിത്യവേദി നല്‍കി വരുന്ന പുരസ്‌
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ് വാര്‍ഷിക സമ്മേളനം ഗംഭീരമായി.
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സിന്‍റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം ലിഫിവാലി ഷീല പാലസില്‍ ന
ജർമനിയിൽ ആശുപത്രി പണിമുടക്ക്; രോഗികൾ വലഞ്ഞു.
ബെര്‍ലിന്‍: ജർമനിയിലെ തൊഴിലാളി യൂണിയനായ വെർഡി രണ്ട് ദിവസത്തെ സമരം ആരംഭിച്ചതിനാൽ ജർമനിയിലെ ആശുപത്രികളിലെ നടപ