• Logo

Allied Publications

Americas
ഓസ്കർ അവാർഡ് ചടങ്ങിനായി ഒരുങ്ങി ലോസ് ആഞ്ചലസ്
Share
ലോസ് ആഞ്ചലസ്: 97ാമത് ഓസ്കർ അവാർഡ് നിശ മാർച്ച് രണ്ടിന് രാത്രി ഏഴു മുതൽ (ഈസ്റ്റേൺ ടൈം) ലോസ് ആഞ്ചലസ് നഗരത്തിൽ അരങ്ങേറും. കാട്ടുതീ വൻനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ഓസ്കർ അവാർഡ് ചടങ്ങ് നടക്കുന്ന കാര്യം തന്നെ ഒരുവേള സംശയത്തിൽ ആയിരുന്നു.

കഴിഞ്ഞാഴ്ച സാഗ് (സ്ക്രീൻ ആക്ടഴ്സ് ഗിൽഡ് ) അവാർഡ് നിശ നടന്നു. അതിനു പിന്നാലെയാണ് ഓസ്കാർ അവാർഡ് ജേതാക്കളെ ആദരിക്കുന്ന രാവ് നടക്കുന്നത്. ഓസ്കർ രാവ് 2001 മുതൽ വേദി ആയ ഡോൾബി തിയറ്ററിലാണ് ഇത്തവണയും നടക്കുക.

ആതിഥേയനാവുന്നതു കോനൻ ബ്രയാൻ ആണ്. 3,300 പേർക്ക് ഇരിക്കാവുന്ന സംവിധാനം ഉള്ള തിയറ്ററിൽ ഇത്തവണ വളരെ ചുരുക്കം ക്ഷണ കത്തുകൾ മാത്രമേ ഫിലിം വ്യവസായത്തിന് പുറത്തുള്ളവർക്ക് അയച്ചിട്ടുള്ളു എന്നാണ് അക്കാഡമി വക്താക്കൾ അറിയിക്കുന്നത്.

13 നോമിനേഷനുകളുമായി "എമിലിയ പെരെസ്' സാധ്യതാപട്ടികയിൽ മുന്നിൽ നിൽക്കുന്നു. പത്തു നോമിനേഷനുകൾ വീതം കരസ്ഥമാക്കിയ "ദ ബ്രൂട്ടലിസ്റ്റും' "വിക്കഡും' രണ്ടാം സ്ഥാനത്തുണ്ട്. എബിസിയും എബിസി ആപും കാഴ്ചക്കാരിൽ എത്തിക്കുന്ന പരിപാടി ഡയറക്റ്റ് ടിവി, ഹുലൂ, ലൈവ് ടിവി, വെറിസോൺ എന്നീ ചാനലുകളും ഇത് പ്രക്ഷേപണം ചെയ്യും.

ചൈനയും റഷ്യയും ഒഴികെയുള്ള രാഷ്ട്രങ്ങളിൽ ഇത് കാണാനാവും. ഇന്ത്യയിൽ ജിയോ ഹോട്ട് സ്റ്റാറാണ് ഇത് സംപ്രക്ഷേപണം ചെയ്യുക. ഏറ്റവും മികച്ച ചലചിത്രമായി ദ ബ്രൂറ്റലിസ്റ്റ്, വിക്കഡ്, എമിലിയ പെരെസ്, അനോര, എ കംപ്ലീറ്റലി അൺ നോൺ, 'കോൺക്ലേവ്, അയാം സ്റ്റിൽ ഹിയർ, ദ സബ്സ്റ്റൻസ്, ഡൂൺ: പാർട് ടു, നിക്കൽ ബോയ്സ് എന്നിവയ്ക്കാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്.

എ കമ്പ്ലീറ്റ് അൺ നോണും കോൺക്ലെവും എട്ടു നോമിനേഷനുകൾ വീതം നേടി. അനോര ആറും ഡൂൺ പാർട്ട് ടുവും ദി സബ്സ്റ്റൻസും അഞ്ചും നോമിനേഷനുകൾ വീതവും നേടി. ആക്ടർ ഇൻ എ ലീഡിംഗ് റോളിന് അഡ്രിയെൻ ബ്രോഡി (ദ ബ്രൂറ്റലിസ്റ്റ്), തിമോത്തി ചാല മേട് (എ കമ്പ്ലീറ്റ് അൺ നോൺ), കോൾമാൻ ഡോമിംഗോ (സിംഗ് സിംഗ് ), റാൽഫ് ഫീൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദ അപ്രെന്‍റിസ്) എന്നിവർ മത്സരിക്കുന്നു.

ആക്ടര്സ് ഇൻ എ ലീഡിംഗ് റോളിന് സിന്തിയ എരിവോ (വിക്കഡ്, കാര്ല ഗാസ്കോൺ (എമിലിയ പെരസ്), മികി മാഡിസൺ (അനോര), ഡെമി മൂർ (ദ സബ്സ്റ്റൻസ്), ഫെർണാണ്ട ടോറസ് (അയാം സ്റ്റിൽ ഹിയർ) എന്നിവരും മത്സരിക്കുന്നു.

ആക്ടർ ഇൻ എ സപ്പോർട്ടിംഗ് റോളിന് യുറേ ബോറിസോവ് (അനോര), കിയരാൻ കാൽകിൻ (എ റിയൽ പെയ്ൻ), എഡ്വേർഡ് നോർട്ടൻ (എ കമ്പ്ലീറ്റ് അൺ നോൺ), ഗൈ പെയേഴ്‌സ് (ദ ബ്രൂറ്റലിസ്റ്റ്), ജെറെമി സ്ട്രോംഗ് (ദ അപ്രെന്‍റിസ്) എന്നിവർ മാറ്റുരയ്ക്കുന്നു.

ആക്ടർസ് ഇൻ എ സപ്പോർട്ടിംഗ് റോളിന്‍റെ ഓസ്കർ കാംഷികൾ മോണിക്ക ബാർബറോ (എ കമ്പ്ലീറ്റ് അൺ നോൺ), അറിയാന ഗ്രാൻഡെ (വിക്കഡ്), ഫെലിസിറ്റി ജോൺസ് (ദ ബ്രൂറ്റലിസ്റ്റ്), ഇസബെല്ലാ റോസെല്ലിനി (കോൺക്ലേവ്), സൊ സൽദാന (എമിലിയ പെരസ്) എന്നിവരാണ്.

മികച്ച സംവിധായകനുള്ള ഓസ്കർ അവാർഡിന് വേണ്ടി ഷാൻ ബേക്കർ (അനോര), ബ്രേഡീ കോർബെട് (ദ ബ്രൂറ്റലിസ്റ്റ്), ജെയിംസ് മംഗോൾഡ് (എ കംപ്ലീറ്റ് അൺ നോൺ), ജാക്യുസ് ഓടിയേർഡ് (എമിലിയ പെരെസ്), കോറലി ഫാർഗെറ് (ദ സബ്സ്റ്റൻസ് ) എന്നിവർ മാറ്റുരയ്ക്കുന്നു.

മികച്ച വിദേശ ഭാഷ ചിത്രത്തിന്‍റെ ഓസ്കാറിന് വേണ്ടി ഐ ആം സ്റ്റിൽ ഹിയർ, ദ ഗേൾ വിത്ത് ദ നീഡില്, എമിലിയ പെരെസ്, ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഫ്‌ലോ എന്നിവ അണി നിരക്കുന്നു.

പക്ഷിയിടിച്ച് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി.
ന്യൂജഴ്സി: പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി.
ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാനൊരുങ്ങി ട്രംപ്.
വാഷിംഗ്‌ടൺ ഡിസി: ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്‍റ്
ഹൂസ്റ്റണിൽ വെടിവയ്പ്; കൗമാരക്കാരൻ മരിച്ചു, രണ്ടുപേർക്ക് പരിക്ക്.
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലെ കളിസ്ഥലത്ത് ശനിയാഴ്ച നടന്ന വെടിവയ്പിൽ കൗമാ
ഗായിക ആഞ്ചി സ്റ്റോൺ കാറപകടത്തിൽ മരിച്ചു.
അലബാമ: പ്രശസ്ത ഗായിക ആഞ്ചി സ്റ്റോൺ(63) കാറപകടത്തിൽ മരിച്ചു.
ഫ്ലോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിന് നേരെ അതിക്രൂരമായ ആക്രമണം.
ഫ്ലോറിഡ: ഇന്ത്യന്‍ വംശജയായ നഴ്സിന് നേരെ ഫ്ലോറിഡയില്‍ അതിക്രൂരമായ ആക്രമണം.