• Logo

Allied Publications

Europe
അയർലൻഡിൽ ഡ്രൈവിംഗിനിടെ അന്തരിച്ച അനീഷിന്‍റെ പൊതുദർശനം വെള്ളിയാഴ്ച
Share
ഡബ്ലിൻ: കിൽകെന്നിയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച മലയാളി യുവാവ് അനീഷ് ശ്രീധരന്‍റെ(37) പൊതുദർശനം വെള്ളിയാഴ്ച നടക്കും. എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിൽക്കുന്നേൽ ശ്രീധരന്‍റെയും ശാന്തയുടെയും മകനാണ് അനീഷ്.

വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി എ‌ട്ടു വരെ കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം. ഉച്ചകഴിഞ്ഞു മൂന്നിനു പരേതനായുള്ള പ്രാർഥന ശുശ്രൂഷകളും നടക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ആഴ്ച നാട്ടിൽ പോവാനിരുന്നതിനിടെ അനീഷിന്‍റെ പെട്ടെന്നുള്ള മരണ വാർത്തയെത്തിയത് മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

അനീഷ് കിൽക്കെന്നി മലയാളി അസോസിയേഷനിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നു അനീഷ് ഓടിച്ച കാർ നിയന്ത്രണം വിട്ടു ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഉടനെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം കിൽക്കെന്നിയിൽ ഷെഫായി ജോലി നോക്കി വരികയായിരുന്നു.

ഭാര്യ ജ്യോതി (സെന്‍റ് ലൂക് ജനറൽ ഹോസ്പിറ്റൽ കിൽകെന്നി). മക്കൾ: സ്വാദിക്, ശിവന്യ.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.