• Logo

Allied Publications

Americas
ട്രംപ് ഭരണം ഒരു മാസം പിന്നിടുമ്പോൾ...
Share
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി രണ്ടാമത് അധികമേറ്റിട്ടു ഒരു മാസം പിന്നിട്ടു. വിവാദങ്ങളായ ധാരാളം നയങ്ങൾ കൈക്കൊള്ളുകയും എക്സിക്യൂട്ടീവ് ഓർഡറുകൾ പുറപ്പെടുവിക്കുകയും ചെയ്തു.

ഇവയിൽ പലതും സാധാരണ അമേരിക്കക്കാരന് ആശ്വാസം നൽകുന്നവയാണ്. പ്രത്യേകിച്ചും തീരെ ചെറിയ മൈനോറിറ്റിയായ ഇന്ത്യൻ വംശജർക്കും പരിഗണ നൽകി എന്ന വസ്തുത പ്രത്യേകം എടുത്തു പറയേണ്ടതാണ്.

എഫ്ബിഐ ഡയറക്‌ടറായി ഒരു ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെ നിർദേശിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്തു എന്നതും വളരെ വലിയ കാര്യമാണ്. യുഎൻ അംബസഡറായി കഴിഞ്ഞ തവണ ഒരു ഇന്ത്യൻ വംശജ നിക്കി ഹേലി നിയമിച്ചതിനു പിന്നാലെ ഇന്ത്യൻ വംശജർക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഇത്.

പാഴ്ചെലവുകൾ നിയന്ത്രിക്കുവാനും ഒഴിവാക്കാനും ട്രംപ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ഒരാഴ്ചയ്ക്കുളിൽ ഫെഡറൽ ജീവനക്കാർ എന്ത് ചെയതു എന്നറിയിക്കണമെന്ന നിർദേശം വളരെ മുൻപേ തന്നെ ഏതെങ്കിലും ഭരണകൂടം എടുക്കേണ്ടതായിരുന്നു.

പക്ഷെ ഇപ്പോഴും ഒരാഴ്ചത്തെ ജോലിയുടെ റിപ്പോർട്ട് ജീവനക്കാർ തങ്ങളുടെ സൂപ്പർവൈസർമാരെയാണ് ഏല്പിക്കേണ്ടത് എന്ന നിർദേശം വളരെ ദുരുപയോഗപ്പെടുത്തപ്പെടും.

മിക്കവാറും ജീവനക്കാർ സൂപ്പർവൈസറുമായുള്ള "നല്ല' ബന്ധത്തിലൂടെ തങ്ങളുടെ പ്രൊഡക്ടിവിറ്റി "മാനേജ്' ചെയ്യുവാൻ സാധ്യതയുണ്ട്. കാര്യക്ഷമമായ ഒരു ഓഡിറ്റിംഗ് സ്വജന പ്രീതിയില്ലാതെ നടപ്പാക്കേണ്ടതുണ്ട്.

ഫെഡറൽ ഏജൻസികളുടെയും ജീവനക്കാരുടെ പെർഫോമൻസ് വിശകലനം ചെയ്യുവാനും ഓഡിറ്റ് നടത്തുവാനും പുതിയ ഭരണ കൂടം ശ്രമിക്കുന്നു. പാഴ്ചെലവുകൾ നിയന്ത്രിക്കുവാൻ കഴിഞ്ഞാൽ ഇത് രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുവാൻ സഹായിക്കും.

പുതിയതായി പ്രവർത്തനം ആരംഭിച്ച ഡിപ്പാർട്മെന്‍റ് ഓഫ് ഗവണ്മെന്‍റ് എഫിഷ്യൻസി ഡിഒജിഇ (എലോൺ മസ്കിന്‍റെ കീഴിൽ) ഇതിനകം തന്നെ ധാരാളം മില്യൺ ഡോളറുകൾ പാഴ്ചെലവുകൾ കുറച്ചു എന്നാണ് റിപ്പോർട്ട്.

ഈ ഡിപ്പാർട്മെന്‍റ് നടപ്പിലാക്കിയ ഫെഡറൽ ചെലവ് ചുരുക്കൽ, ഗവർണമെന്‍റ് പ്രവർത്തനങ്ങളുടെ സൂക്ഷ്മമായ നിയന്ത്രണം എന്നിവ വലിയ തോതിൽ പാഴ്ചെലവുകൾ കുറയ്ക്കുവാൻ സഹായിച്ചിട്ടുണ്ട്.

ഡിഒജിഇയുടെ നിയന്ത്രണത്തെ കുറിച്ച് ധാരാളം വിമർശനങ്ങൾ ഉയരുന്നുണ്ട്. പക്ഷെ ഇത് രാഷ്ട്രത്തിന്‍റെ സാമ്പത്തികാവസ്ഥയെ കര കയറുവാൻ സഹായിക്കുന്നു എന്നതിൽ രണ്ടഭിപ്രായം ഉണ്ടാവാൻ വഴിയില്ല.

ട്രംപ് അധികാരം ഏറ്റതിന് ശേഷം ഡിഒജിഇ 55 ബില്യൺ ഡോളർ ലാഭം ഫെഡറൽ ഗവർണമെന്‍റിനു ഉണ്ടായി എന്നാണ് വാദം. ഇത് ആവശ്യം ഇല്ലാത്ത കോൺട്രാക്ടുകളുടെ റദ്ദാക്കൽ, ജീവനക്കാരുടെ എണ്ണം കുറക്കൽ, ആസ്തികളുടെ വില്പന എന്നിവയിലൂടെയാണെന്നു ഡിപ്പാർട്മെന്‍റ് പറയുന്നു.

ഡിപ്പാർട്മെന്‍റ് ഓഫ് എഡ്യൂക്കേഷൻ മുതൽ റയിൽറോഡ് റിട്ടയർമെന്‍റ് വരെയുള്ള ഡിപ്പാർട്മെന്‍റുകളിൽ നടപ്പാക്കുന്ന ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഫെഡറൽ വ്യയം നിയന്ത്രിക്കുവാനുള്ള ശ്രമം.

23 ലക്ഷം സിവിലിയൻ ഫെഡറൽ ജീവനക്കാരിൽ ഒരു ലക്ഷം പേർ ഇതിനകം പിരിഞ്ഞു പോകുകയോ പിരിച്ചു വിടപ്പെടുകയോ ചെയ്തു എന്നാണ് വിവരം. ഫെഡറൽ ഏജൻസികൾ മാർച്ച് 13 നകം ജീവനക്കാരെ കുറിച്ചുള്ള പൂർണവിവരം നൽകണം എന്നാണ് നിർദേശം.

മാർച്ച് 13നാണു ഇപ്പോഴുള്ള ഫെഡറൽ സ്‌പെൻഡിംഗ് അവസാനിക്കുക. എൻവിയണ്മെന്‍റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ ലീ സെൽഡിന് തന്നോട് തന്‍റെ ഏജൻസിയിൽ 65 ശതമാനം ജീവനക്കാരെ കുറയ്ക്കും എന്ന് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി.

സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഈ ആഴ്ച അവരുടെ രണ്ടു ഓഫീസുകൾ നിർത്തലാക്കിയത് മൂലം 200 ജീവനക്കാർക്ക് അവധിയിൽ പ്രവേശിക്കേണ്ടി വന്നു.

ബ്യൂറോ ഓഫ് പ്രിസൺസ് നടപ്പാക്കുവാൻ ഉദ്ദേശിച്ചിരുന്ന ഇൻസെന്‍റീവ് പ്രോഗ്രാം നിർത്തലാക്കി, യു എസ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ്, ബ്യൂറോ ഓഫ് (അമേരിക്കൻ) ഇന്ത്യൻ സർവീസ് എന്നിവ 10 ശതമാനം മുതൽ 40 ശതമാനം വരെ ജീവനക്കാരെ കുറയ്ക്കുമെന്ന് പറഞ്ഞു.

റിപ്പബ്ലിക്കനുകൾ 215 നെതിരേ 217 വോട്ടുകൾക്ക് ജന പ്രതിനിധി സഭയിൽ പാസാക്കിയ പദ്ധതിയിൽ നികുതികൾ 4.5 ത്രില്ലിയൺ ഡോളർ വരെയും ചെലവുകൾ രണ്ട് ത്രില്ലിയൺ ഡോളർ വരെയും കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.‌

ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ചനിലയിൽ.
ന്യൂമെക്സിക്കോ: രണ്ടു തവണ ഓസ്കർ പുരസ്കാരം നേടിയ ഹോളിവുഡ് നടൻ ജീൻ ഹാക്മാനെയും(95) പിയാനിസ്റ്റായ ഭാര്യ ബെറ്റ്സി അരക്കാവയ
ജിനു പുന്നച്ചേരിൽ പുതിയ കെസിഎസ് ലജിസ്‌ലേറ്റീവ് ബോർഡ് ചെയർമാൻ.
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ പുതിയ ലജിസ്‌ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിന് ഐകകണ്ഠ്യേന തെരഞ്ഞെടുത്ത
റവ. സാജു സക്കറിയയുടെ മാതാവ് കുഞ്ഞമ്മ സക്കറിയ അന്തരിച്ചു.
ഐരൂർ: കുഞ്ഞമ്മ സക്കറിയ (98 തുണ്ടിയിൽ ഹൗസ്) ഐരൂരിൽ അന്തരിച്ചു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കാൻ ട്രംപ് ഭരണകൂടം.
വാഷിംഗ്ടൺ ഡിസി: 14 വയസിനുമേൽ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റർ ചെയ്യാനും വിരലടയാളം നൽകാനും ഡോണൾ
കേരള അസോസിയേഷൻ ഓഫ് ഡാളസ്‌ മാർച്ച് എട്ടിന് വനിതാ സംവാദം സംഘടിപ്പിക്കുന്നു.
ഡാളസ്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഡാളസിൽ വനിതാ സംവാദം സംഘടിപ്പിക്കുന്നു.