• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളില്‍ വിദ്യാരംഭം കുറിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ 2025ലെ പുതിയ ബാച്ചിന്‍റെ വിദ്യാരംഭം ചടങ്ങുകള്‍ നടത്തി.

കേരളത്തിന്‍റെ പാരമ്പര്യ രീതിയില്‍ പ്രകാശിതമായ വിളക്കിനുമുന്‍പില്‍ മാതാപിതാക്കള്‍ കുട്ടികളെ അരിയില്‍ മലയാളത്തിലെ ആദ്യാക്ഷരങ്ങള്‍ എഴുതിപ്പിച്ചുകൊണ്ടാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്.

അധ്യാപകരായ അബില മാങ്കുളം, ബിന്നി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ബാച്ചുകളിലായി 24 കുട്ടികളാണ് മലയാളം സ്കൂളില്‍ പഠിക്കുന്നത്. ചടങ്ങുകളില്‍ കേരള സമാജം സെക്രട്ടറിയും മലയാളം സ്കൂളിന്‍റെ രക്ഷകര്‍തൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എല്ലാവരെയും സ്വാഗതം ചെയ്തു.



സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള സമാജം പ്രസിഡന്‍റ് ഡിപിന്‍ പോള്‍ ആശംസ അര്‍പ്പിച്ചു. അധ്യാപകര്‍ ചേര്‍ന്ന് ക്ലാസിന്‍റെ പാഠ്യ ക്രമീകരണങ്ങളെ കുറിച്ച് പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിശദീകരിച്ചു കൊടുത്തു.

ഹരീഷ് പിള്ള നന്ദി രേഖപ്പെടുത്തി. മറ്റു വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങില്‍ കേരള സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

45 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മനിയിലെ പുതിയ മലയാളി തലമുറയെ ഭാഷയെയും നാടിനെയും കുറിച്ച് അറിവു പകര്‍ന്നുകൊടുത്ത് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തുടങ്ങിവച്ച മലയാളം സ്കൂള്‍ പൂര്‍വാധികം ഭംഗിയായി നടന്നുവരുന്നതില്‍ സമാജം ഭാരവാഹികളും സ്കൂളിന്‍റെ രക്ഷകര്‍തൃ പ്രതിനിധികളും സംതൃപ്തി രേഖപ്പെടുത്തി.

ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച.
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാട്ഫോർഡിൽ നടത്തപ്പെടുന്നു.
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
അക്റിംഗ്ട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു.
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ.
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത്
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ.
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്‍റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നട
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു.
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാ വിമാനം തകർന്നുവീണു.