• Logo

Allied Publications

Europe
ജര്‍മനിയില്‍ സിഡിയു സഖ്യം ഭരണം ഉറപ്പിച്ചു; ചാന്‍സലര്‍ ഷോള്‍സ് രാജി പ്രഖ്യാപിച്ചു
Share
ബെര്‍ലിന്‍: ജര്‍മനിയിയുടെ 21ാം പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങി. 150 ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലേ ഏറ്റവും വലിയ തോല്‍വിയാണ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ നേതൃത്വത്തില്‍ നടത്തിയ മത്സരത്തില്‍ ഉണ്ടായത്.

സിഡിയു സിഎസ്‌യു 208 സീറ്റുകള്‍ നേടി. 28.52 ശതമാനം വോട്ടും നേടി ഒന്നാം സ്ഥാനത്തെത്തി. സിഡിയുവിലെ ഫ്രെഡറിക് മെര്‍സ് ചാന്‍സലറാവും. ആലീസ് വീഡല്‍ നേതാവായി രണ്ടാംസ്ഥാനക്കാരായി എഎഫ്ഡി 152 സീറ്റുകള്‍ നേടി 20.80 ശതമാനം വോട്ടും കരസ്ഥമാക്കി.

എസ്പിഡി 120 സീറ്റുകളാണ് നേടിയത്. പാര്‍ട്ടിയ്ക്ക് കിട്ടിയ വോട്ടിംഗ് ശതമാനം 16.41 ശതമാനമാണ്. ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും പാര്‍ട്ട് കനത്ത തോല്‍വി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തായി.

ഗ്രീന്‍ പാര്‍ട്ടിക്ക് 85 സീറ്റുകള്‍ നേടാനായി. 11.61 ശതമാനം വോട്ടുഷെയറും നേടി. നാലാം സ്ഥാനം കരസ്ഥമാക്കി. ഇടതുപക്ഷം 63 സീറ്റുകള്‍ നേടി, 8,77 ശതമാനം വോട്ടും നേടി അഞ്ചാമതും എത്തി. എസ്എസ്ഡബ്ല്യു ഒരു സീറ്റും നേടി. ബിഎസ്ഡബ്ല്യു 4.97 ശതമാനം പാര്‍ട്ടി നേടിയെങ്കിലും അഞ്ചു ശതമാനത്തില്‍ താഴെയായതുകൊണ്ട് പാര്‍ലമെന്‍റില്‍ എത്താനായില്ല.

ഭരണത്തിലുണ്ടായിരുന്ന എസ്പിഡിയുമായി തെറ്റിപ്പിരിഞ്ഞ എഫ്ഡിപിയ്ക്ക് 4.33 ശതമാനം വോട്ടാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ പാര്‍ലമെന്‍റില്‍ സ്ഥാനമില്ല. 7.07 ശതമാനം വോട്ടാണ് നഷ്ടമായത്.

ജര്‍മനിയുടെ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇത്തവണ ഉണ്ടായത്. 83 ശതമാനം. അതേസമയം തൂറിംഗന്‍ സംസ്ഥാനത്തില്‍ കഴിഞ്ഞ പ്രവശ്യം നേടിയ വോട്ടിംഗ് ശതമാനം ഉയര്‍ത്തി ഇത്തവണ എഎഫ്ഡി 40 ശതമാനമാണ് നേടിയത്.

രാജ്യത്തെ മൊത്തം പാര്‍ട്ടികളുടെ വിജയപരാജയങ്ങള്‍ എടുത്താല്‍ സിഡിയുവിന് കഴിഞ്ഞ പ്രാശ്യത്തേക്കാള്‍ 4.32 ശതമാനവും എഎഫ്ഡിക്ക് 10.40 ശതമാനവും ഇടതുപക്ഷമായ ദി ലിങ്കെയ്ക്ക് 3.87 ശതമാനവും ബിഎസ്ഡബ്ല്യുവിന് 4.97 ശതമാനവും വോട്ട് കൂടുതലും എസ്പിഡിക്ക് 9.29 ശതമാനവും ഗ്രീന്‍സിന് 3.09 ശതമാനവും എഫ്ഡിപിക്ക് 6.7 ശതമാനം വോട്ട് കുറവുമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ എസ്പിഡി നേതാവും ചാന്‍സലറുമായ ഒലാഫ് ഷോള്‍സ് രാജി സന്നധത അറിയിച്ചതിന്‍റെ പിന്നാലെ ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടി എഫ്ഡിപി പാര്‍ലമെന്‍റില്‍ (ബുണ്ടെസ്റ്റാഗില്‍) നിന്ന് പുറത്തായ സാഹചര്യത്തില്‍ എഫ്ഡിപി നേതൃസ്ഥാനം രാജിവയ്ക്കുന്നതായി ചെയര്‍മാന്‍ ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍ രാജി പ്രഖ്യാപിച്ചു.

ലിബറലുകള്‍ പരാജയപ്പെട്ടതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നതായും എഫ്ഡിപി നേതാവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍ അറിയിച്ചു. പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന സൂചനകള്‍ പാര്‍ട്ടികള്‍ നല്‍കിക്കഴിഞ്ഞു.

സിഡിയു സിഎസ്‌യു സഖ്യവും എസ്പിഡി, ഗ്രീന്‍സ് എന്നീ പാര്‍ട്ടികളാണ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഏതുവിധേനയും എഎഫ്ഡിയെ അകറ്റി നിര്‍ത്താനാണ് ഇവരുടെ ആഗ്രഹം.

ലിസ്‌മോര്‍ കപ്പിന് തുടക്കമാകുന്നു; ഏറ്റുമുട്ടാൻ മലയാളി ടീമുകൾ.
ലിസ്മോർ: ന്യൂസൗത്ത് വെയിൽസിലെ ലിസ്‌മോര്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ലിസ്‌മോര്‍ കപ്പ് 2025 എവറോള
ജര്‍മനിയില്‍ സിഡിയു സഖ്യം ഭരണം ഉറപ്പിച്ചു; ചാന്‍സലര്‍ ഷോള്‍സ് രാജി പ്രഖ്യാപിച്ചു.
ബെര്‍ലിന്‍: ജര്‍മനിയിയുടെ 21ാം പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര
ഡ്യൂസല്‍ഡോര്‍ഫ്, കൊളോണ്‍ വിമാനത്താവളങ്ങളിൽ പണിമുടക്ക്.
ബെര്‍ലിന്‍: ജര്‍മനിയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് വെര്‍ഡി യൂണിയന്‍.
ഫാ. മാത്യു പഴേവീട്ടില്‍ എംസിബിഎസ് ജര്‍മനിയില്‍ അന്തരിച്ചു.
കൊളോണ്‍: എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്‍റ് ഉള്‍റിഷ് ഇടവകയിലെ ചാപ്ലയിനുമായ ഫാ.
ജയചന്ദ്രന് അനുസ്മരണമായി സംഗീത സായാഹ്നം ബ്രിസ്റ്റളിൽ.
ബ്രിസ്റ്റൾ: യുകെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്‍റ് മ്യൂസിക് ബീറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ ഗായകൻ പി.