• Logo

Allied Publications

Europe
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം മാർച്ച് രണ്ടിന്
Share
ഡബ്ലിൻ: വലിയ നോമ്പിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ വെക്സ്ഫൊർഡ് സെന്‍റ് അൽഫോൻസ കുർബാന സെന്‍റർ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫ്രയറി ദേവാലയത്തിൽ നടക്കും.

മാർച്ച് രണ്ടിന് ഉച്ചക്കഴിഞ്ഞ് 1.30 മുതൽ രാത്രി ഏഴ് വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷൻ വികാരി ജനറാളും യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്‌ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്‌ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.

വചന പ്രഘോഷണവും ഗാനശുശ്രൂഷയും ആരാധനയോടും കൂടി നടക്കുന്ന ധ്യാനം വി. കുർബാനയോടെ സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആത്മീയമായി ഒരുങ്ങി ഈ നോമ്പിലേക്ക് പ്രവേശിക്കുവാൻ ഏവരേയും ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.

ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി.
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്.
ജർമനിയിൽ റെയില്‍ പ്ലാന്‍റ് നിര്‍ത്തി പ്രതിരോധ ടാങ്കുകള്‍ നിര്‍മിക്കാൻ നീക്കം.
ബെര്‍ലിന്‍: പ്രതിരോധ കരാറിന് കീഴിൽ ടാങ്കുകൾ നിർമിക്കാൻ ജർമനി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ്: ജർമനിയിൽ മുതിർന്ന പൗരന്മാരെ ആകർഷിക്കാൻ സൗജന്യ ബിയർ.
ബെര്‍ലിന്‍: ജർമനിയിലെ ഡ്യൂയിസ്ബുര്‍ഗ് നഗരത്തിൽ മുതിർന്ന പൗരന്മാരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാൻ വ്യത്യസ്തമായ പദ്ധ
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ
ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി.
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള