• Logo

Allied Publications

Middle East & Gulf
വിമാനത്താവളത്തിൽ നിന്നും തിരിച്ച് അയച്ച പ്രവാസി ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി
Share
റിയാദ്: അവധിക്ക് നാട്ടിൽ പോകുന്നതിനായി വിമാനത്താവളത്തിൽ എത്തി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശാല സ്വദേശി ജോസ് ഫെർണാണ്ടസ് ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.

13 വർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനായാണ് റിയാദ് വിമാനത്താവളത്തിൽ എത്തിയത്. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തളർച്ച അനുഭവപ്പെടുകയും അസ്വാഭാവികത തോന്നിയ അധികൃതർ ജോസിനെ മാറ്റി നിർത്തുകയുമായിരുന്നു.

തുടർന്ന് കേളി പ്രവർത്തകനായ മോഹൻദാസിനെ വിവരമറിയിക്കുകയും ഉടൻതന്നെ ജോസിനെ സുമേഷി ആശുപത്രിയിൽ എത്തിക്കുവാനുള്ള സംവിധാനവും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചു സമയത്തിനകം രക്തസമ്മർദം വർധിക്കുകയും ജോസിന്‍റെ ഒരു വശം തളർന്നതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.

വിവരമറിഞ്ഞ് യുകെയിൽ പഠിക്കുന്ന മകൻ സാനു ജോസ് റിയാദിൽ എത്തിയിരുന്നു. 40 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീൽചെയർ സഹായത്തോടെ യാത്ര ചെയ്യാൻ കഴിയുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് സൗദി എയർലൈൻസിൽ കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടക്കയാത്രയിൽ പിതാവിനൊപ്പം അനുഗമിക്കാൻ മകൻ സാനു യുകെയിൽ നിന്നും എത്തി. ജോസിനുള്ള ടിക്കറ്റ് കേളി നൽകി.

ബത്ത ഏരിയ കമ്മിറ്റി അംഗം മോഹൻദാസ്, ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, ജീവകാരുണ്യ കമ്മിറ്റി അംഗം എബി വർഗീസ്, മറ്റ് കേളിയുടെ പ്രവർത്തകരും ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നു.

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം.
കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തി
നോര്‍ക്ക റൂട്ട്‌സ് അദാലത്ത് ശനിയാഴ്ച.
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു.
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് ന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ.
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയില