• Logo

Allied Publications

Delhi
ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്‍റെ വർണപ്പകിട്ട്
Share
ന്യൂഡൽഹി: അനാഥരായ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുവാനും വടക്കേ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കി അവരുടെ ജീവിതത്തില്‍ വെളിച്ചവും വഴികാട്ടിയുമായി ഹരിയാനയിലെ കര്‍ണാലില്‍ സ്ഥാപിതമായ എംഡിഡി ബാലഭവൻ (അനാഥാലയം) മഹത്തായ സേവനങ്ങളുടെ 25 വര്‍ഷം പൂര്‍ത്തിയാക്കി.

1996 ജൂലൈ ആറിനാണ് ആരുമില്ലാത്തവർക്ക് ആശ്രയമായി എംഡിഡി ബാലഭവൻ സ്ഥാപിക്കുന്നത്. സാമൂഹിക പ്രവർത്തകനും മലയാളിയുമായ പി.ആർ. നാഥാണ് ഈ തുടക്കത്തിന് പിന്നിൽ. ഭാരതീയ സംസ്‌കാരത്തില്‍ വേരൂന്നിയ ജീവിതശൈലിയും ആശയങ്ങളും പകര്‍ന്നു നല്‍കി, സ്‌നേഹവും സുരക്ഷിതത്വവും നല്‍കുന്ന ആശ്രമത്തിൽ ഇപ്പോൾ ആറ് മുതൽ 22 വയസ് വരെ പ്രായമുള്ള 96 കുട്ടികളുണ്ട്.

"ഭയപ്പെടേണ്ട ഞാൻ നിങ്ങളോട് കൂടെയുണ്ട്' എന്ന ദൈവ വചനമാണ് മിഷന്‍ ടു ദ ഡെസ്പറേറ്റ് ആന്‍ഡ് ഡെസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റി രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് പ്രചോദനമായത്. അങ്ങനെ ഭവനരഹിതര്‍ക്കും മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്കും ഒരു തണലായി എംഡിഡി ബാലഭവനും പി.ആർ. നാഥും മാറി. പിന്തുണയുമായി ഭാര്യ സുഷമനാഥ് ഒപ്പം നിന്നു.



ദ സ്വീറ്റ് ഹോം കോള്‍ഡ് എന്ന പേരിൽ നൂറിലധികം കുട്ടികളെ ഉൾക്കൊള്ളാവുന്ന പുതിയ കെട്ടിടത്തലേക്ക് ബാലഭവനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞ വർഷം പി.ആർ. നാഥിന് കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി മറ്റൊരു യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ എട്ട് വയസിനും 16 വയസിനും ഇടയിലുള്ള 28 ഭിന്നശേഷി വിഭാഗക്കാർ ഇവിടെ അന്തേവാസികളായിട്ടുണ്ട്.

2013 നവംബർ 14 ശിശുദിനത്തിൽ ഒരു തൊഴിലധിഷ്ഠിത സ്ഥാപനവും ബാലഭവനോട് ചേർന്ന് സ്ഥാപിച്ചു. സ്ഥാപനത്തിന്‍റെ പരിസരത്തുള്ള ഗ്രാമീണരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനമടക്കമുള്ള കാര്യങ്ങൾ ഇവിടെ നടത്തുന്നുണ്ട്. കൂടാതെ ബ്യൂട്ടീഷ്യന്‍, കട്ടിംഗ്, ടൈലറിംഗ് എന്നീ പരിശീലനങ്ങളും നല്‍കി വരുന്നു.

2014 നവംബർ 14നാണ് ബാലഭവൻ അമ്മത്തൊട്ടിൽ ആരംഭിക്കുന്നത്. അമ്മത്തൊട്ടിൽ ആരംഭിച്ച് ഇന്ന് വരെ 18 കുട്ടികളെ ബാലഭവന് ലഭിച്ചു. 2022 ഡിസംബറിൽ ബാലഭന്‍റെ നേതൃത്വത്തിൽ സൗജന്യ ഡിസ്‌പെന്‍സറി & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് സ്ഥാപിച്ചു.

സമീപത്തെ ഗ്രാമീണർക്കും ബാലഭവനിലെ കുട്ടികൾക്കും ഈ ഡിസ്പെൻസറിയുടെ സേവനം ലഭിക്കുന്നുണ്ട്. കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍ ഫൗണ്ടേഷന്‍റെ പിന്തുണയോടെ ആക്‌സസ് ടു ജസ്റ്റിസ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ശൈശവ വിവാഹം, ബാലലൈംഗിക ദുരുപയോഗം, ബാലക്കടത്ത്, ബാലവേല എന്നിവ തടയലും ഉന്മൂലനം ചെയ്യലും ഇരകള്‍ക്ക് നീതിയും പുനരധിവാസവും ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു.

കഠിനമായ ഈ സംരഭം പടുത്തുയർത്താൻ കഴിഞ്ഞ 25 വർഷമായി കൂടെ നിന്ന നല്ലവരായ ആളുകളെ നന്ദിയോടെ ഓർക്കുന്നതായി പി.ആർ. നാഥ് പറഞ്ഞു.

ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്‍റെ വർണപ്പകിട്ട്.
ന്യൂഡൽഹി: അനാഥരായ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുവാനും വടക്കേ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവശ
ഗുരുഗ്രാം സെക്‌ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത്.
ന്യൂഡൽഹി: ഗുരുഗ്രാം സെക്‌ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 19ാമത് തിരുവുത്സവത്തോട് അനുബന്ധിച്ച് ഇത്തവണ ജീവിത എഴുന്
ഡിഎംഎയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല.
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല നടക്കും. രാവിലെ 5.