ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷ ത്രം പൊട്ടിത്തെറിയുടെ വക്കിൽ. എൺപതു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിനു സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ!

1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭ സന്ദർഭമാണു വരുന്നത്. കഴിഞ്ഞ മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്നായിരുന്നു നിഗമനമെങ്കിലും അതു സംഭവിച്ചില്ല. വരുന്ന നവംബർ 10നാണ് അടുത്ത പ്രതീക്ഷ.

"നോർത്തേൺ ക്രൗൺ' നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമായ "ടി കൊറോണെ ബോറിയാലിസ്' (T CrB) ആണ് പൊട്ടിത്തെറിയുടെ വക്കിലുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്‍റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്‍റെ ആസന്നമായ വരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നു.

എസ്ഇടിഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനും യൂണിസ്റ്റെല്ലാർ സഹസ്ഥാപകനുമായ ഫ്രാങ്ക് മാർച്ചിസ് പറഞ്ഞു. എന്നിരുന്നാലും, പഠനം ഇപ്പോഴും സൈദ്ധാന്തികമായതിനാൽ, അതിന്‍റെ നിഗമനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂമിയിൽനിന്നു കാണാം

ടി കൊറോണ ബൊറിയാലിസ് എന്നത് "നോർത്തേൺ ക്രൗൺ' നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വന്ദ്വ നക്ഷത്രവ്യവസ്ഥയാണ്. ഏകദേശം 3,000 പ്രകാശവർഷം അകലെയാണ് സ്ഥാനം. ഇതിൽ രണ്ടു നക്ഷത്രങ്ങളാണുള്ളത്: ഒരു ചുവന്ന ഭീമനും ഒരു വെളുത്ത കുള്ളനും.

ചുവന്ന ഭീമൻ നക്ഷത്രം പ്രായമാകുന്തോറും തണുക്കുകയും വികസിക്കുകയും ചെയ്യുന്നു. പ്രായമാകുമ്പോൾ വസ്തുക്കൾ പുറന്തള്ളുന്നു. വെള്ളക്കുള്ളൻ നക്ഷത്രം ചുരുങ്ങി, തണുത്തുകൊണ്ടിരിക്കുന്നു. ചുവന്ന നക്ഷത്രത്തിൽനിന്നു പുറന്തള്ളുന്ന വസ്തുക്കൾ വെള്ളക്കുള്ളനിൽ ശേഖരിക്കപ്പെടുന്നു.

ചുവന്ന ഭീമൻ നക്ഷത്രത്തിൽനിന്നു ചോർന്ന വസ്തുക്കൾ കാലക്രമേണ ശേഖരിക്കുന്ന വെള്ളക്കുള്ളൻ ഒടുവിൽ തെർമോ ന്യൂക്ലിയർ സ്ഫോടനത്തിനു കാരണമാകുന്നു. സാധാരണയായി അദൃശ്യമായ നക്ഷത്രം, സ്ഫോടനത്തിന്‍റെ ഫലമായാണു ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾക്കു ദൃശ്യമാകുന്നതെന്നു ശാസ്ത്രലോകം പറയുന്നു.

പ്രവചിക്കപ്പെട്ട സംഭവം

അമേരിക്കൻ അസോസിയേഷൻ ഓഫ് വേരിയബിൾ സ്റ്റാർ ഒബ്സർവേഴ്‌സിന്‍റെ അഭിപ്രായത്തിൽ, 2023 മാർച്ച്, ഏപ്രിലിൽ നക്ഷത്രത്തിന്‍റെ തെളിച്ചം കുറഞ്ഞു. 2024 ഏപ്രിലിൽ അതു നോവയായി മാറുമെന്നായിരുന്നു അവരുടെ പ്രവചനം. പക്ഷേ, അതു സംഭവിച്ചില്ല.

1787, 1866, 1946 വർഷങ്ങളിൽ T CrB പൊട്ടിത്തെറിച്ചതായി രേഖകൾ കാണിക്കുന്നു. ഇതു നിരവധി കാലഘട്ടങ്ങളിലായി ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ച, പ്രവചിക്കപ്പെട്ട സംഭവമാണെന്നും ഗവേഷകർ പറഞ്ഞു.