മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കും... അതാണെന്‍റെ ജീവൻ ടോൺ' മോഹൻലാലിന്‍റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയലോഗാണിത്.

ഭാവിയിൽ അഞ്ചാറു ഗുണ്ടകളെ ഇടിച്ചുവീഴ്ത്തിയ ശേഷം "പാറ്റാപ്പാൽ കുടിക്കും... അതാണെന്‍റെ ആരോഗ്യരഹസ്യം' എന്നു നായകൻ പറഞ്ഞാൽ അദ്ഭുതപ്പെടേണ്ടതില്ല! "പാറ്റാപ്പാൽ' പോഷക സമൃദ്ധമാണത്രെ! പ്രോട്ടീനുകൾ ധാരാളമടങ്ങിയ പാറ്റപ്പാൽ ഭൂമിയിലെ ഏറ്റവും പോഷകസാന്ദ്രമായ പദാർഥങ്ങളിൽ ഒന്നാണെന്നു ഗവേഷകർ പറയുന്നു.

കേട്ടിട്ട് അതിശയം തോന്നുന്നുണ്ടോ... "ഡിപ്ലോപ്റ്റെറ പങ്ക്ടാറ്റ' എന്ന ഇനത്തിൽപ്പെട്ട പാറ്റയുടെ പാൽ പശുവിൻ പാലിനേക്കാൾ മൂന്നിരട്ടി പോഷകസമൃദ്ധമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്രോട്ടീനുകൾ, ഷുഗർ എന്നിവയാൽ സമ്പന്നമാണ് പാറ്റാപ്പാൽ.
ഫിറ്റ്നസ്, വെൽനസ് മേഖലകളിൽ സാധാരണ ഉപയോഗിക്കുന്ന പദമാണ് "സൂപ്പർഫുഡ്'.

ഇലക്കറികൾ, ചിലയിനം ഫലങ്ങൾ, നട്സ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർഥങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ഇവ നമ്മുടെ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യദായകമാണ്. എന്നാൽ, "സൂപ്പർഫുഡ്' വിഭാഗത്തിൽ മത്സരിക്കാനെത്തുകയാണ് "പാറ്റപ്പാൽ'!!

പുതിയ സാധ്യതകൾ

പാറ്റപ്പാലിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഭാവിയിലെ പ്രധാനപ്പെട്ട പോഷകസമൃദ്ധമായ ഭഷ്യവിഭവമായി പാറ്റപ്പാൽ മാറുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഗവേഷണം, അതിന്‍റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും കണ്ടെത്തലുകൾ ബദൽ, സുസ്ഥിര ഭക്ഷ്യസ്രോതസുകൾക്കുള്ള പുതിയ വാതിലുകൾ തുറക്കുമെന്നാണ് വിശ്വാസം.

"ജേണൽ ഓഫ് ദി ഇന്‍റർനാഷണൽ യൂണിയൻ ഓഫ് ക്രിസ്റ്റലോഗ്രഫി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പസഫിക് പെൺപാറ്റകൾ കുഞ്ഞുങ്ങളെ പോറ്റാൻ ഉത്പാദിപ്പിക്കുന്ന പാൽ പോലുള്ള ദ്രാവകത്തെ വിശകലനം ചെയ്തുകൊണ്ട് നേരത്തേ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.

എരുമയും പിന്നിൽ

സസ്തനികളുടെ പാലിൽ ഏറ്റവും കലോറി കൂടുതലുള്ളത് എരുമയുടെ പാലിനാണ്. ഇതിന്‍റെ മൂന്നിരട്ടി കലോറിയാണ് പാറ്റയുടെ പാലിൽ അടങ്ങിയിട്ടുള്ളത്.

കോശ വളർച്ചയ്ക്കും ശരീരപുഷ്ടിക്കും സഹായിക്കുന്ന പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ, ഷുഗർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ സൂപ്പർഫുഡുകളെയും പോലെ, പരമ്പരാഗത-ആരോഗ്യഭക്ഷണ ശീലങ്ങൾക്കു പകരമായി പാറ്റപ്പാൽ ഉപയോഗിക്കാൻ കഴിയും.

എന്തൊക്കെയാണെങ്കിലും, പാറ്റയുടെ പാൽ ഇതുവരെ മനുഷ്യ ഉപഭോഗത്തിനു ലഭ്യമല്ല. ഇതിന്‍റെ ഉത്പാദനം തന്നെയാണ് ഏറ്റവും ദുഷ്കരം.