മങ്കിപോക്സ്: ക്വാറന്‍റൈൻ പ്രഖ്യാപിച്ച് യുകെ
Friday, May 27, 2022 12:30 AM IST
ജോസ് കുന്പിളുവേലിൽ
ലണ്ടൻ: മങ്കിപോക്സ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ക്വാറന്ൈ‍റൻ ഏർപ്പെടുത്തുന്നു. രോഗികളുമായി അടുത്ത ബന്ധമുള്ളവർക്ക് 21 ദിവസത്തെ സന്പർക്ക വിലക്കാണ് നിർദേശിച്ചിരിക്കുന്നത്.

യൂറോപ്പ് ആകമാനം കടുത്ത ജാഗ്രതയിലേക്കു നിങ്ങുകയാണ്. ലോകത്താകമാനം ഇതിനകം 126 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ 27 പേർക്കും ബ്രിട്ടനിൽ 56 പേർക്കും രോഗം സ്ഥിരീകരിച്ചു. പോർച്ചുഗലിൽ 14 പേരും അമേരിക്കയിൽ 3 പേരും രോഗബാധിതരായി. സ്കോട്ട്ലൻഡിലും ഡെൻമാർക്കിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.

വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനി പ്രതിരോധത്തിനും ഉപയോഗിക്കുന്നത്. ഇത് 85 ശതമാനം ഫലപ്രദവുമാണ്. ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സന്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു.